പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

സംസ്ഥാനത്ത് ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തില്‍ വ്യാപക രോഷം ഉയരുമ്പോഴാണ് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. പീക്ക് സമയത്തെ അമിത ലോഡ് നിയന്ത്രിക്കുന്നതിനായി 30 മിനിറ്റില്‍ താഴെയുള്ള നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രഖ്യാപിതമായി നടന്നിരുന്ന നിയന്ത്രണങ്ങള്‍ ഇനിമുതല്‍ ഔദ്യോഗികമായി തുടരുമെന്നാണ് കെഎസ്ഇബി നല്‍കുന്ന സൂചന. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ‘ലോഡ് ഷെഡിങ്’ എന്ന വാക്ക് ഒഴിവാക്കി ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന പേരിലാകും ഈ നിയന്ത്രണം നടപ്പിലാക്കുക. ഓരോ പ്രദേശത്തും ഏകദേശം 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. വൈദ്യുതി ആവശ്യകത ക്രമാതീതമായി വര്‍ധിക്കുന്നത് പ്രസരണ വിതരണ മേഖലയെയും ഗ്രിഡിന്റെ സുരക്ഷയെയും ബാധിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍ നടപടി.

കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ ഏകദേശം 200 മെഗാവട്ടിന്റെ കുറവ് അനുഭവപ്പെടുന്നതും ഇടുക്കി അടക്കമുള്ള പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കടുത്ത വേനല്‍ ചൂട് കാരണം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പലയിടത്തും താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതോടെ എസികളുടെയും ഫാനുകളുടെയും ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചു.

വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം. എസിയുടെ താപനില 24 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയില്‍ ക്രമീകരിക്കുകയും അത്യാവശ്യമുള്ള മുറികളില്‍ മാത്രം ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുക. പീക്ക് സമയത്ത് ഇന്‍ഡക്ഷന്‍ കുക്കര്‍, വാഷിങ് മെഷീന്‍, പമ്പ് സെറ്റ്, ഇലക്ട്രിക് ഹീറ്റര്‍, അയണ്‍ ബോക്‌സ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും കെഎസ്ഇബി നിര്‍ദേശിച്ചു.

Latest Stories

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”

രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'; പിആര്‍ പണി അവസാനിപ്പിക്കുക, കൊച്ചി ഡിസിസി ഓഫീസിന് എതിര്‍വശം വി ഡി സതീശനെതിരെ ഫ്‌ലക്‌സുകള്‍

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും; കൂടുതല്‍ നിയന്ത്രണത്തിന് തയ്യാറെടുത്ത് കെഎസ്ഇബി