പഠനം മാതൃഭാഷയിലാവണം, കഥകളിലും പാട്ടുകളിലും ലിംഗവിവേചനമരുത്, തുല്യത പഠിപ്പിക്കണം; പ്രീ സ്‌കൂൾ പാഠ്യ പദ്ധതിയിൽ മാറ്റങ്ങൾ വരുന്നു

പ്രീ സ്കൂൾ വിദ്യാഭ്യാസത്തിൽ അടിമുടി മാറ്റങ്ങൾ നിർദ്ദേശിച്ച് പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്. ഒന്നാംക്ലാസ് പ്രവേശനത്തിന് മുൻപ് കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാനുള്ള ഇടമായി പ്രീസ്‌കൂളിനെ കാണരുത്. പ്രീ സ്‌കൂൾ പഠനം മാതൃഭാഷയിലാവണമെന്നും ചട്ടക്കൂടിന്റെ കരടിൽ നിർദേശിക്കുന്നു. കുഞ്ഞുങ്ങൾക്ക് ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനാവുന്നത് മാതൃഭാഷയിലാണ്. മാതൃഭാഷയോടുള്ള അവഗണന മനുഷ്യാവകാശ നിഷേധമാണെന്നും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ പറയുന്നു.

പ്രീ സ്‌കൂളിൽ കുട്ടികൾക്ക് റാങ്കിംഗ് പാടില്ല. പാഠ്യപദ്ധതിയിലെ കഥകളിലും പാട്ടുകളിലും ലിംഗവിവേചനം ഉണ്ടാവരുത്. പാചകവും ശുചീകരണവും പെൺകുട്ടികളുടെ ചുമതലയാണെന്ന സന്ദേശം നൽകുന്ന ചിത്രങ്ങളും കഥകളും പാട്ടുകളും പാഠ്യപദ്ധതിയിലുണ്ടാവരുത്. ജെൻഡർ ഓഡിറ്റിന് വിധേയമാക്കി മാത്രമേ പാഠപുസ്തകങ്ങളും പഠനസാമഗ്രികളും പ്രസിദ്ധീകരിക്കാവൂ. അദ്ധ്യാപകരുടെ പെരുമാറ്റവും ജെൻഡർ നൂട്രലാവണം.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുമുള്ള കുഞ്ഞുങ്ങളെ ചേർത്തുനിർത്താൻ കഴിയണമെന്നും കരടിൽ പറയുന്നു. എല്ലാത്തരം ചുറ്റുപാടിൽനിന്നും വരുന്ന കുട്ടികളെയും ഒന്നായി തന്നെ സ്വീകരിക്കണം. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവർ, അതിഥി തൊഴിലാളികളുടെ മക്കൾ, ഗോത്രവർഗ്ഗങ്ങളിലെ കുട്ടികൾ, ഭാഷാ ന്യൂനപക്ഷങ്ങൾ തുടങ്ങി പാർശ്വവൽക്കരിക്കപ്പെടുന്ന എല്ലാ മേഖലകളിൽ നിന്നുള്ള കുഞ്ഞുങ്ങൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണം.

കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് കളിരീതിയിലൂടെ പഠനം മുന്നോട്ടുകൊണ്ടുപോകാം. വീട്ടിലും സ്‌കൂളിലും കുട്ടികൾക്ക് സ്‌ക്രീൻനോട്ട സമയം നിശ്ചയിക്കുകയും ഇവ പരിധി കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. തൊഴിലിനു പോകുന്ന രക്ഷകർത്താക്കളാണ് ഭൂരിഭാഗവും എന്നതിനാൽ കുട്ടികളുടെ സംരക്ഷണകേന്ദ്രം കൂടിയാകണം പ്രീ സ്കൂളുകളെന്നും നിർദ്ദേശിക്കുന്നു.

അധ്യാപകരുടെയും ആയമാരുടെയും പ്രവർത്തനം സംബന്ധിച്ചും കരടിൽ നിർദേശമുണ്ട്. എല്ലാ പ്രീ സ്കൂൾ ജീവനക്കാർക്കും സേവനകാല പരിശീലനം നൽകിയിരിക്കണം. തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുവിദ്യാഭ്യാസം, വനിതാ ശിശുവികസനം, എസ്സി-എസ്ടി വികസനം തുടങ്ങിയ വിവിധ വകുപ്പുകൾ ചേർന്നാകണം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതെന്നും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ നിർദേശിക്കുന്നു.

പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായുള്ള പാഠ്യപദ്ധതി ചട്ടക്കൂട് (കരട്) മന്ത്രി വി ശിവൻകുട്ടി മുൻ ചീഫ് സെക്രട്ടറി വിപി ജോയിക്ക് നൽകി പ്രകാശനം ചെയ്തു. പ്രീസ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം തുടർ വിദ്യാഭ്യാസം മേഖലകളിൽ സംസ്ഥാനത്ത് ആദ്യമായാണ് പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിച്ചത്.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു