പഠനം മാതൃഭാഷയിലാവണം, കഥകളിലും പാട്ടുകളിലും ലിംഗവിവേചനമരുത്, തുല്യത പഠിപ്പിക്കണം; പ്രീ സ്‌കൂൾ പാഠ്യ പദ്ധതിയിൽ മാറ്റങ്ങൾ വരുന്നു

പ്രീ സ്കൂൾ വിദ്യാഭ്യാസത്തിൽ അടിമുടി മാറ്റങ്ങൾ നിർദ്ദേശിച്ച് പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്. ഒന്നാംക്ലാസ് പ്രവേശനത്തിന് മുൻപ് കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാനുള്ള ഇടമായി പ്രീസ്‌കൂളിനെ കാണരുത്. പ്രീ സ്‌കൂൾ പഠനം മാതൃഭാഷയിലാവണമെന്നും ചട്ടക്കൂടിന്റെ കരടിൽ നിർദേശിക്കുന്നു. കുഞ്ഞുങ്ങൾക്ക് ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനാവുന്നത് മാതൃഭാഷയിലാണ്. മാതൃഭാഷയോടുള്ള അവഗണന മനുഷ്യാവകാശ നിഷേധമാണെന്നും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ പറയുന്നു.

പ്രീ സ്‌കൂളിൽ കുട്ടികൾക്ക് റാങ്കിംഗ് പാടില്ല. പാഠ്യപദ്ധതിയിലെ കഥകളിലും പാട്ടുകളിലും ലിംഗവിവേചനം ഉണ്ടാവരുത്. പാചകവും ശുചീകരണവും പെൺകുട്ടികളുടെ ചുമതലയാണെന്ന സന്ദേശം നൽകുന്ന ചിത്രങ്ങളും കഥകളും പാട്ടുകളും പാഠ്യപദ്ധതിയിലുണ്ടാവരുത്. ജെൻഡർ ഓഡിറ്റിന് വിധേയമാക്കി മാത്രമേ പാഠപുസ്തകങ്ങളും പഠനസാമഗ്രികളും പ്രസിദ്ധീകരിക്കാവൂ. അദ്ധ്യാപകരുടെ പെരുമാറ്റവും ജെൻഡർ നൂട്രലാവണം.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുമുള്ള കുഞ്ഞുങ്ങളെ ചേർത്തുനിർത്താൻ കഴിയണമെന്നും കരടിൽ പറയുന്നു. എല്ലാത്തരം ചുറ്റുപാടിൽനിന്നും വരുന്ന കുട്ടികളെയും ഒന്നായി തന്നെ സ്വീകരിക്കണം. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവർ, അതിഥി തൊഴിലാളികളുടെ മക്കൾ, ഗോത്രവർഗ്ഗങ്ങളിലെ കുട്ടികൾ, ഭാഷാ ന്യൂനപക്ഷങ്ങൾ തുടങ്ങി പാർശ്വവൽക്കരിക്കപ്പെടുന്ന എല്ലാ മേഖലകളിൽ നിന്നുള്ള കുഞ്ഞുങ്ങൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണം.

കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് കളിരീതിയിലൂടെ പഠനം മുന്നോട്ടുകൊണ്ടുപോകാം. വീട്ടിലും സ്‌കൂളിലും കുട്ടികൾക്ക് സ്‌ക്രീൻനോട്ട സമയം നിശ്ചയിക്കുകയും ഇവ പരിധി കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. തൊഴിലിനു പോകുന്ന രക്ഷകർത്താക്കളാണ് ഭൂരിഭാഗവും എന്നതിനാൽ കുട്ടികളുടെ സംരക്ഷണകേന്ദ്രം കൂടിയാകണം പ്രീ സ്കൂളുകളെന്നും നിർദ്ദേശിക്കുന്നു.

അധ്യാപകരുടെയും ആയമാരുടെയും പ്രവർത്തനം സംബന്ധിച്ചും കരടിൽ നിർദേശമുണ്ട്. എല്ലാ പ്രീ സ്കൂൾ ജീവനക്കാർക്കും സേവനകാല പരിശീലനം നൽകിയിരിക്കണം. തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുവിദ്യാഭ്യാസം, വനിതാ ശിശുവികസനം, എസ്സി-എസ്ടി വികസനം തുടങ്ങിയ വിവിധ വകുപ്പുകൾ ചേർന്നാകണം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതെന്നും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ നിർദേശിക്കുന്നു.

പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായുള്ള പാഠ്യപദ്ധതി ചട്ടക്കൂട് (കരട്) മന്ത്രി വി ശിവൻകുട്ടി മുൻ ചീഫ് സെക്രട്ടറി വിപി ജോയിക്ക് നൽകി പ്രകാശനം ചെയ്തു. പ്രീസ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം തുടർ വിദ്യാഭ്യാസം മേഖലകളിൽ സംസ്ഥാനത്ത് ആദ്യമായാണ് പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിച്ചത്.

Latest Stories

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും