കെബി ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കണം; മന്ത്രിസഭ പുനഃസംസഘടന വൈകിയേക്കുമെന്ന് സൂചന

സംസ്ഥാന മന്ത്രിസഭ പുനഃസംസഘടന വൈകിയേക്കുമെന്ന് സൂചന. മന്ത്രി സ്ഥാനത്തിനായി കെബി ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനസദസ് ആണ് മന്ത്രിസഭ പുനഃസംസഘടന വൈകുന്നതിന് കാരണം. എല്‍ഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരം ഒറ്റ എംഎല്‍എമാരുള്ള നാല് പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതമാണ് മന്ത്രി സ്ഥാനം പങ്കിടേണ്ടത്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും മന്ത്രി സ്ഥാനത്ത് തുടരും.

മന്ത്രിസഭ പുനഃസംസഘടന അടുത്ത വര്‍ഷം ആദ്യം നടത്താനാണ് പുതിയ ആലോചന. ജനുവരിയില്‍ പുനഃസംസഘടന നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാലാവധി പൂര്‍ത്തിയാകുന്ന നവംബറില്‍ മന്ത്രിസഭയില്‍ മാറ്റമുണ്ടാകില്ല. കടന്നപ്പള്ളി രാമചന്ദ്രന് വിവരം നല്‍കി. ഇത് സംബന്ധിച്ച് നാളെ നടക്കുന്ന മുന്നണി യോഗത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

അതേ സമയം മന്ത്രിസഭ പുനഃസംസഘടന ഉടന്‍ വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി ഇടത് മുന്നണിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. നവംബര്‍ 18ന് ജനസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനത്തിനിറങ്ങും. ഡിസംബര്‍ 24വരെ ജനസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും തിരക്കിലാണ്. മാത്രമല്ല പുനഃസംഘടന നടന്നാല്‍ പുതിയ മന്ത്രിമാരാവും ജനസദസില്‍ പങ്കെടുക്കേണ്ടത്. ഇത് ഒഴിവാക്കാന്‍ കൂടിയാണ് ജനസദസിന് ശേഷം പുനഃസംഘടനയ്ക്ക് ധാരണയായത്.

നാളെ വൈകുന്നേരം 3ന് നടക്കുന്ന ഇടത് മുന്നണി യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായേക്കും. ജനസദസിന്റെ മുന്നൊരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ടയെങ്കിലും പുനഃസംഘടനയെ കുറിച്ചും തീരുമാനം യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു