ഇലക്ട്രിക് ബസുകളുടെ വരുമാനത്തെ ചൊല്ലിയുള്ള വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. താൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. ഇനി ഒരു കണക്കും പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന മന്ത്രിയുടെ നിലപാട് വിവാദമായിരുന്നു. പിന്നാലെ കെഎസ്ആർടിസി വാർഷിക റിപ്പോർട്ടിൽ ഇ ബസുകൾ ലാഭകരമാണെന്ന കണക്കുകൾ വരികയും ചെയ്തിരുന്നു. തന്നെ ഉപദ്രവിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. താൻ ആരെയും ദ്രോഹിക്കാറിള്ള എന്നും ഗണേഷ് കുമാർ പറഞ്ഞു.
പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നുണ്ട്. കേരളത്തിൽ വാഹന നികുതി കൂടുതലാണ്.
വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും കേരളത്തിൽ നികുതി കൂടുതലാണ്.