കെ-റെയില്‍; മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത് ബ്രിട്ടാസ് അല്ല: യോഗത്തിൽ കോണ്‍ഗ്രസ് എം.പിമാര്‍

ഏകപക്ഷീയമായി കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള എൽ.ഡി.എഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിച്ച് കേരളത്തിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണം എന്ന് കോൺഗ്രസ് എം.പിമാർ. അതിവേഗ റെയില്‍ പദ്ധതിയായ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ അഭിപ്രായ സമന്വയത്തിനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് കോൺഗ്രസ് എം.പിമാർ ഇക്കാര്യം ആവശ്യപ്പെട്ടത്. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആരെതിര്‍ത്താലും നടപ്പാക്കണമെന്ന് രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസ് യോഗത്തില്‍ ആവശ്യപ്പെട്ടതിനെ യോഗത്തിൽ ചോദ്യം ചെയ്തതായി കൊടിക്കുന്നിൽ സുരേഷ് എം.പി ഫെയ്‌സ്ബുക്കിൽ കുറിച്ചു. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രി ആണെന്നും ജോണ്‍ ബ്രിട്ടാസ് അല്ലെന്നും കോണ്‍ഗ്രസ് എം.പിമാര്‍ തിരിച്ചടിച്ചതായും കൊടിക്കുന്നിൽ കുറിച്ചു.

കൊടിക്കുന്നിൽ സുരേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

കേരള സര്‍ക്കാരിന്‍റെ അതിവേഗ റെയില്‍ പദ്ധതിയായ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത് നിര്‍ത്തിവെച്ച് ഈ പദ്ധതി ഉപേക്ഷിക്കണ മെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.

ശബരിമല റെയില്‍പ്പാത ഉള്‍പ്പടെയുള്ള പദ്ധതികള്‍ മന്ദഗതിയില്‍ മുന്നോട്ട് പോകുമ്പോള്‍ കെ-റെയില്‍ നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്രയും വലിയ താല്‍പര്യം കാണിക്കുന്നത് പുനപരിശോധിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്നതും കേരളത്തിന്‍റെ പരിസ്ഥിതി സന്തുലനം താറുമാറാക്കുന്നതുമായ കെ-റെയിലിനെതിരെ സംസ്ഥാനമൊട്ടാകെ വമ്പിച്ച പ്രക്ഷോഭമാണ് നടന്നുവരുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ആയിരക്കണക്കിന് കെ-റെയില്‍ വിരുദ്ധ സമരക്കാര്‍ പ്രക്ഷോഭസമരം നടത്തി വരുന്ന കാര്യവും ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്‍റെയും റെയില്‍വേ മന്ത്രാലയത്തിന്‍റെയും അനുമതികള്‍ പൂര്‍ണ്ണമായും ലഭിക്കാതെ സ്ഥലമേറ്റെടു ക്കാനും കുടിയൊഴിപ്പിക്കാനും ഉദ്യോഗസ്ഥന്മാര്‍ കയറി ഇറങ്ങുന്നത് പ്രതിഷേധാര്‍ഹമാണ്. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനപ്രതിനിധികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഏകപക്ഷീയമായി കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്‍റെ നീക്കം ഉപേക്ഷിച്ച് കേരളത്തിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണം. റ്റി.എന്‍.പ്രതാപന്‍ എം.പിയും അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിച്ചുകൊണ്ട് കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തി വെയ്ക്കുന്ന കെ-റെയില്‍ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആരെതിര്‍ത്താലും നടപ്പാക്കണമെന്ന് രാജ്യസഭാംഗമായ ജോണ്‍ബ്രിട്ടാസ് യോഗത്തില്‍ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തു. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രി ആണെന്നും ജോണ്‍ ബ്രിട്ടാസ് അല്ലെന്നും കോണ്‍ഗ്രസ്സ് എം.പിമാര്‍ തിരിച്ചടിച്ചു.

അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം പൊറുതിമുട്ടുന്ന സംസ്ഥാനത്തെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നുള്ള മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
മലനാട്,ഇടനാട്,തീരപ്രദേശം എന്നിങ്ങനെ വേര്‍തിരിക്കുന്ന കേരളത്തിലെ പരിസ്ഥിതിക്ക് ഏറ്റുകൊണ്ടിരിക്കുന്ന തുടര്‍ച്ചയായ ആഘാതത്തെ തുടര്‍ന്നാണ് ഉരുള്‍പൊട്ടലടക്കമുള്ള ദുരന്തങ്ങള്‍ ഉണ്ടായി വെള്ളപ്പൊക്കത്തിലും പ്രളയത്തിലും കേരളം മുങ്ങിത്താഴുന്നത്. ഈ രംഗത്തെ വിദഗ്ദ്ധര്‍ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ലെന്ന് അഭിപ്രായപ്പെട്ടിട്ടും പദ്ധതി ഉപേക്ഷിക്കാതെ 64000 കോടി രൂപയുടെ ബാദ്ധ്യത സംസ്ഥാനത്തിന് ഉണ്ടാക്കിവെക്കുന്ന കെ-റെയില്‍ സില്‍വര്‍ ലൈനെന്ന വെള്ളാനയെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ നടത്തുന്ന നീക്കം വന്‍ അഴിമതിക്കും തീവെട്ടിക്കൊള്ളക്കും വേണ്ടി മാത്രമാണ്.
കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാതിരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ നിര്‍ബ്ബന്ധിതമാകുമെന്നും വന്‍പിച്ച ജനരോഷത്തിന് മുന്നില്‍ കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ച് പിണറായി വിജയന്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരും.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി