ഒന്നോ രണ്ടോ പത്രസമ്മേളനത്തില്‍ അവസാനിക്കില്ല; കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്ന് ജലീല്‍

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വന്‍ മാഫിയ സംഘമെന്നാണ് ജലീലിന്റെ പരാമര്‍ശം. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും ചാനല്‍ ഇന്റര്‍വ്യൂവില്‍ കെ ടി ജലീല്‍ പറഞ്ഞു.

ഖത്തറില്‍ വ്യവസായിയായ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ കള്ളപ്പണ ഇടപാട് നടത്തി എന്ന ആരോപണം തെറ്റാണ്, മൂന്നരക്കോടി രൂപ ഇന്‍കം ടാക്‌സ് പിടിച്ചെടുത്തില്ല തുടങ്ങി ന്യായീകരണങ്ങളും വിശദീകരണവും കുഞ്ഞാലിക്കുട്ടി ബോധിപ്പിക്കേണ്ടത് ഇന്‍കംടാക്‌സിനെയാണെന്നും ജലീല്‍ പറഞ്ഞു. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താതെ ബന്ധപ്പെട്ടയിടത്ത് ബോദ്ധ്യപ്പെടുത്തി മകനെ രക്ഷിക്കാനാണ് നോക്കേണ്ടതെന്നും ജലീല്‍ പറഞ്ഞുവെച്ചു.

കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ ഇനിയും കയ്യിലുണ്ടെന്നും, ഒന്നോ രണ്ടോ പത്ര സമ്മേളനങ്ങള്‍ കൊണ്ട് ഇത് അവസാനിക്കില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. പലതരത്തിലും സാമ്പത്തിക തിരിമറി നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മുസ്ലിം ലീഗ് മാറിയെന്നും, അതിന്റെ മാനേജിംഗ് ഡയറക്ടറാണ് കുഞ്ഞാലിക്കുട്ടിയെന്നും ജലീല്‍ പരിഹസിച്ചു. കുഞ്ഞാലിക്കുട്ടിയും കൂട്ടാളികളും ചേര്‍ന്ന് മുസ്ലിം ലീഗിനെ അവരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമാക്കി മാറ്റിയിരിക്കുകയാണ്. ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ഉള്‍പ്പടെയുള്ള മുസ്ലിം ലീഗിന്റെ സ്ഥാപനങ്ങളെ തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളുടെ സംരക്ഷണ കവചമാക്കി ഉപയോഗിക്കുകയാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക