ഒന്നോ രണ്ടോ പത്രസമ്മേളനത്തില്‍ അവസാനിക്കില്ല; കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്ന് ജലീല്‍

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വന്‍ മാഫിയ സംഘമെന്നാണ് ജലീലിന്റെ പരാമര്‍ശം. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും ചാനല്‍ ഇന്റര്‍വ്യൂവില്‍ കെ ടി ജലീല്‍ പറഞ്ഞു.

ഖത്തറില്‍ വ്യവസായിയായ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ കള്ളപ്പണ ഇടപാട് നടത്തി എന്ന ആരോപണം തെറ്റാണ്, മൂന്നരക്കോടി രൂപ ഇന്‍കം ടാക്‌സ് പിടിച്ചെടുത്തില്ല തുടങ്ങി ന്യായീകരണങ്ങളും വിശദീകരണവും കുഞ്ഞാലിക്കുട്ടി ബോധിപ്പിക്കേണ്ടത് ഇന്‍കംടാക്‌സിനെയാണെന്നും ജലീല്‍ പറഞ്ഞു. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താതെ ബന്ധപ്പെട്ടയിടത്ത് ബോദ്ധ്യപ്പെടുത്തി മകനെ രക്ഷിക്കാനാണ് നോക്കേണ്ടതെന്നും ജലീല്‍ പറഞ്ഞുവെച്ചു.

കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ ഇനിയും കയ്യിലുണ്ടെന്നും, ഒന്നോ രണ്ടോ പത്ര സമ്മേളനങ്ങള്‍ കൊണ്ട് ഇത് അവസാനിക്കില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. പലതരത്തിലും സാമ്പത്തിക തിരിമറി നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മുസ്ലിം ലീഗ് മാറിയെന്നും, അതിന്റെ മാനേജിംഗ് ഡയറക്ടറാണ് കുഞ്ഞാലിക്കുട്ടിയെന്നും ജലീല്‍ പരിഹസിച്ചു. കുഞ്ഞാലിക്കുട്ടിയും കൂട്ടാളികളും ചേര്‍ന്ന് മുസ്ലിം ലീഗിനെ അവരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമാക്കി മാറ്റിയിരിക്കുകയാണ്. ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ഉള്‍പ്പടെയുള്ള മുസ്ലിം ലീഗിന്റെ സ്ഥാപനങ്ങളെ തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളുടെ സംരക്ഷണ കവചമാക്കി ഉപയോഗിക്കുകയാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി