മരണാനന്തര ജീവിതത്തെ കുറിച്ച് അന്വേഷണം; കാണാതായ അദ്ധ്യാപിക ഉള്‍പ്പെടെ മൂന്ന് മലയാളികളുടെ മൃതദേഹം ഇറ്റാനഗറില്‍

തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപിക ആര്യയെ കോട്ടയം സ്വദേശികളായ ദമ്പതിമാര്‍ക്കൊപ്പം ഇറ്റാനഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയത്ത് നിന്നുള്ള നവീന്‍ ഭാര്യ ദേവി എന്നിവരുടെ മൃതദേഹത്തിനൊപ്പമാണ് ആര്യയുടെയും മൃതദേഹം ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്.

ആര്യയെ മാര്‍ച്ച് 27ന് ആയിരുന്നു തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യയുടെ സഹപ്രവര്‍ത്തകയായിരുന്ന ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ദമ്പതികള്‍ വിനോദയാത്ര പോകുന്നതായി ബന്ധുക്കളെ അറിയിച്ചിരുന്നു.

പൊലീസ് അന്വേഷണത്തില്‍ മൂവരും ചേര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അസമിലേക്ക് യാത്ര ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മൂവരുടെയും മരണ വിവരം അറിയിച്ചത്. ശരീരത്തില്‍ മുറിവുകളുണ്ടാക്കിയാണ് മൂവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നുവെന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചിരുന്നതായും പൊലീസ് ഇവരുടെ ഫോണ്‍ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ