മാണി സി. കാപ്പന്‍ എന്‍.സി.പിയിലേക്കെന്ന് സൂചന, ശരദ് പവാറുമായി ചര്‍ച്ച നടത്തി

മാണി സി കാപ്പന്‍ എം.എല്‍.എ വീണ്ടും എന്‍.സി.പിയിലേക്ക് എന്ന് സൂചന. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കാപ്പന്‍ ചര്‍ച്ച നടത്തി. പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് കാപ്പനെ തിരികെ എ.സി.പിയിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തുന്നത്. എ.കെ.ശശീന്ദ്രന് പകരം മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് തര്‍ക്കത്തിന് പിന്നാലെ എന്‍.സി.പി വിട്ട മാണി സി കാപ്പന് തിരികെ പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ളതായാണ് അറിയുന്നത്. പി.സി ചാക്കോയുമായി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. മാണി സി കാപ്പന് മന്ത്രിസ്ഥാനം നല്‍കാമെന്ന് പി.സി ചാക്കോ വാഗ്ദാനം ചെയിട്ടുണ്ടെന്നാണ് വിവരം.

കാപ്പന് മന്ത്രി സ്ഥാനം നല്‍കിയാല്‍ എ.കെ ശശീന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകും. പി.സി ചാക്കോയ്ക്ക് രാജ്യസഭ സീറ്റും കിട്ടും. എന്നാല്‍ പി.സി ചാക്കോയുടെ നീക്കത്തില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നാണ് സൂചന.

നിയമസഭ തിരഞ്ഞടുപ്പില്‍ നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍, പാലായില്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് കഴിഞ്ഞ തവണ ജയിച്ചത്.

Latest Stories

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്