പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വെള്ളായണി പറക്കാട്ട് കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ അറിയിച്ചു. ജൂണ്‍ 28ന് മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

കുട്ടികള്‍ മരിച്ച പറക്കാട്ട് കുളത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയത പരിഹരിക്കും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹീം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വേനല്‍ക്കാലത്ത് കുളത്തില്‍ നിര്‍മ്മിച്ച കിണറില്‍ അകപ്പെട്ടാകാം കുട്ടികള്‍ മരിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഏറെക്കാലമായി ഉപയോഗ ശൂന്യമായി കിടന്ന കുളം സമീപകാലത്താണ് നവീകരിക്കാന്‍ ആരംഭിച്ചത്. കുളം നവീകരിക്കുമ്പോള്‍ അതിനുള്ളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍ദ്ധന കുടുംബങ്ങളിലെ രണ്ട് കുട്ടികളാണ് മരിച്ചത്.

കുളത്തിനുള്ളില്‍ അപകടം നിലനിറുത്തി അപകടം ക്ഷണിച്ചുവരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കി കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കുളത്തില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോര്‍ഡും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്ന് പരാതിയിലുണ്ട്.

കഴിഞ്ഞ ദിവസം നേമം വിക്ടറി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളും അയല്‍ക്കാരുമായ മുഹമ്മദ് ബിലാലും മുഹമ്മദ് ഇഹ്‌സാനുമാണ് പറക്കാട്ട് കുളത്തില്‍ മുങ്ങി മരിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം