വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ ഐഎച്ച്ആർഡി യോഗ്യതയിൽ ഭേദഗതി വരുത്തി; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺ കുമാറിനും ഐഎച്ച്ആർഡിയ്ക്കുമെതിരെ ആരോപണവുമായി സാങ്കേതിക സർവകലാശാല ഡീൻ. അരുൺ കുമാറിനെ ഡയറക്ടറാക്കാൻ വേണ്ടി ഐഎച്ച്ആർഡി യോഗ്യതയിൽ ഭേദഗതി വരുത്തിയെന്നാണ് ആരോപണം. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് വേണ്ട യോ​ഗ്യതയിലാണ് ഭേദ​ഗതി വരുത്തിയത്.

അധ്യാപന പരിചയത്തിന് വേണ്ട യോ​ഗ്യതയ്ക്ക് പകരം അഡീഷണൽ ഡയറക്ടറുടെ പ്രവർത്തി പരിചയം മതിയെന്നാണ് ഭേദഗതി വരുത്തിത്. ചട്ടവിരുദ്ധമായി ഗവേണിംഗ് ബോഡിക്ക് പകരം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ നൽകിയത്. സംഭവത്തിൽ സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

നേരത്തെ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അരുൺ കുമാറിനെ ഐഎച്ച്ആർഡിയിൽ നിയമിച്ചതെന്ന പരാതി ഉയർന്നിരുന്നു. അഡീഷണൽ ഡയറക്ടറായി നിയമിച്ചതും സ്ഥാനക്കയറ്റം നൽകിയതും നിയമ വിരുദ്ധമാണെന്ന കേസിൽ വിജിലൻസ് അന്ന് അരുൺ കുമാറിന് ക്ലീൻചിറ്റ് നൽകിയിരുന്നു. ഐഎച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടറായി അരുൺ കുമാർ നിയമിതനാകുന്നത് നയനാർ സർക്കാരിന്റെ കാലത്താണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ