ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവാസത്തിന് കോടതി ഉത്തരവിടണം; ആര് വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതും: എം എം മണി

ഇടുക്കിയിലെ കെട്ടിട നിര്‍മ്മാണ നിയന്ത്രണ വിലക്ക് സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ എംഎം മണി എംഎല്‍എ രംഗത്ത്. 13 പഞ്ചായത്തുകളില്‍ പുറത്തിറക്കിയ കെട്ടിട നിര്‍മ്മാണ നിയന്ത്രണ ഉത്തരവ് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണെന്ന് എംഎം മണി പറഞ്ഞു. മൂന്നാറില്‍ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു വിമര്‍ശനം ഉന്നയിച്ചത്.

ഇടുക്കിയിലെ 11 ലക്ഷം വരുന്ന ജനങ്ങള്‍ എന്ത് ചെയ്യണമെന്ന് കോടതി നിലപാട് സ്വീകരിക്കണം. ജില്ലയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനഃരധിവാസത്തിന് കോടതി ഉത്തരവിടണം. ജനങ്ങളുടെ പരാതി കേള്‍ക്കാനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും കോടതി തയ്യാറാകണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. കളക്ടറുടെ ഉത്തരവിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തില്‍ കോടതി ഇടപെടുമെന്നാണ് വിശ്വാസം. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പറയുന്നത് കേട്ട് കളക്ടര്‍ എന്തെങ്കിലും ചെയ്താല്‍ അതിനെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യും. ആര് വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്നും എംഎം മണി വ്യക്തമാക്കി.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി