"ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐ.സി ബാലകൃഷ്ണന് പങ്ക്": കെ.പി.സി.സിക്ക് പരാതി നൽകി പി.വി ബാലചന്ദ്രന്‍

വയനാട്ടിലെ കോൺഗ്രസിൽ വീണ്ടും തര്‍ക്കം രൂക്ഷം. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് പങ്കെന്ന ആരോപണവുമായി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പിവി ബാലചന്ദ്രൻ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.വി ബാലചന്ദ്രന്‍ കെ.പി.സി.സിക്ക് പരാതി നല്‍കി.

ഐ.സി ബാലകൃഷ്ണന്‍ പണം വാങ്ങിയതിന് തന്റെ കൈവശം തെളിവുണ്ടെന്നാണ് പി.വി ബാലചന്ദ്രന്‍ അവകാശപ്പെടുന്നത്. അഴിമതി കേസില്‍ മുൻ ഡി.സി.സി പ്രസിഡന്‍റ് കൂടിയായ ഐ.സി ബാലകൃഷ്ണനെതിരെ കെ.പി.സി.സി നടപടി സ്വീകരിക്കണമെന്നും പി.വി ബാലചന്ദ്രന്‍ പരാതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഐ.സി ബാലകൃഷ്ണന്‍ പറയുന്നത്. ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ വയനാട് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്നിരുന്നു. നേരത്തേ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെതിരെ പി.വി ബാലചന്ദ്രന്‍ രംഗത്തെത്തിയിരുന്നുവെന്നും ആ ഘട്ടത്തല്‍ തനിക്കെതിരെയും ബാലചന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് ഐ.സി ബാലകൃഷ്ണന്‍ പറയുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി