അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്കില്ല; സുധാകരനെ തള്ളി മുല്ലപ്പള്ളി, വഴങ്ങാതെ സുധീരന്‍

കോണ്‍ഗ്രസില്‍ രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും എഐസിസി അഗത്വത്തില്‍ നിന്നും വിഎം സുധീരന്റെ രാജിക്ക് പിന്നാലെ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനെതിരെ രംഗത്ത്. കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായി ഇക്കാര്യങ്ങളില്‍ മുല്ലപ്പള്ളി പരാതി പറഞ്ഞു. കൂട്ടായ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്നും, നടക്കുന്നവയാകട്ടെ പ്രഹസനമെന്നുമാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം.

കെപിസിസി പ്രസിഡന്റിനെ അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. താന്‍ ഫോണെടുക്കാറില്ലെന്ന സുധാകരന്റെ പ്രസ്താവന തള്ളിയ മുലപ്പള്ളി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. അതേസമയം പുതിയ നേതൃത്വം മുതിര്‍ന്ന നേതാക്കളെ മുഖവിലയ്‌ക്കെടുത്ത് മുന്നോട്ട് പോകണമെന്നാണ് ഹൈക്കമാന്‍ഡിന്റെ വികാരമെന്ന് താരീഖ് അന്‍വര്‍ വ്യക്തമാക്കി.

സംസ്ഥാന നേതൃത്വത്തിനെതിരായ പരാതികളില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഫലപ്രദമല്ലെന്ന ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ എഐസിസി അംഗത്വം രാജിവെച്ചത്. എഐസിസിയിലടക്കം പദവി നല്‍കാത്തതിലും സുധീരന് അതൃപ്തിയുണ്ട്. സുധീരന്റെ രാജി ഗൗരവത്തോടെയാണ് എഐസിസി കാണുന്നത്. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നേരിട്ടെത്തി സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അതേസമയം സുധീരന്‍ വഴങ്ങിയില്ലെങ്കില്‍ ഹൈക്കമാന്‍ഡ് ശ്രമവും പരാജയപ്പെട്ടു എന്ന വ്യാഖ്യാനം ഉണ്ടാകുമെന്ന ആശങ്കയിലാണ് താരീഖ് അന്‍വര്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക