ഘടക കക്ഷികള്‍ക്കും അവരുടെ ആരോപണങ്ങള്‍ക്കും പുല്ലുവില; എംആര്‍ അജിത്കുമാറിന് സംരക്ഷണ കവചം തീര്‍ത്ത് മുഖ്യമന്ത്രി

സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സഖ്യ കക്ഷികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എഡിജിപി എംആര്‍ അജിത്കുമാറിന് സംരക്ഷണ കവചം തീര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിന്റെ സഖ്യ കക്ഷികള്‍ എഡിജിപിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നേരെത്തെ രംഗത്തെത്തിയിരുന്നു.

ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും വിഷയം ചര്‍ച്ചയായെങ്കിലും അജിത്കുമാറിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയന്‍ തയ്യാറായില്ല. എംആര്‍ അജിത്കുമാറിനെതിരെയുള്ള അന്വേഷണം ഡിജിപിയുടെ പരിധിയില്‍ കൊണ്ടുവരാമെന്ന നിലപാട് മാത്രമാണ് മുഖ്യനില്‍ നിന്നുണ്ടായത്.

എന്നാല്‍ സിപിഐ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ സഖ്യകക്ഷിയായ ആര്‍ജെഡിയും അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിലാണ്. ഇതുകൂടാതെ എന്‍സിപിയും, ജെഡിഎസും എഡിജിപി വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഘടക കക്ഷികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തൃശൂരിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറും അജിത്കുമാറിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

തൃശൂര്‍ പൂരം കലക്കാന്‍ എഡിജിപിയുടെ ശ്രമം നടന്നതായി പിവി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന ചോദ്യവും സിപിഐ ഉന്നയിച്ചിരുന്നു. അജിത്കുമാറിന്റെ സന്ദര്‍ശന ലക്ഷ്യം അറിയാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തൃശൂര്‍ പൂരം കലക്കിയതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സിപിഐ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഘടക കക്ഷികള്‍ക്കുള്ള സംശയനിവാരണത്തിന് പോലും ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ പിണറായി തയ്യാറായില്ല.

Latest Stories

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബിജെപിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍; ബിജെപി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

INDIAN CRICKET: ക്യാപ്റ്റനായതൊക്കെ കൊളളാം, നന്നായി കളിച്ചില്ലെങ്കില്‍ ഗില്ലിന് എട്ടിന്റെ പണി കിട്ടും, ഇപ്പോ കാണിക്കുന്ന ഫോമൊന്നും പോര, മുന്നറിയിപ്പുമായി ആരാധകര്‍

PBKS VS DC: എടാ തോൽവികളെ നിന്റെയൊക്കെ കൈയിൽ ഓട്ടയാണോ; ക്യാച്ചിങ്ങിൽ അടിപതറി ഡൽഹി ക്യാപിറ്റൽസ്

അപകടത്തില്‍പ്പെട്ട കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍; കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുത്; തിരുവനന്തപുരം-കൊല്ലം തീരങ്ങളിലും ജാഗ്രത നിര്‍ദ്ദേശം

PBKS VS DC: എന്നെ ടീമിൽ എടുക്കാത്ത ബിസിസിഐക്ക് ഇത് സമർപ്പിക്കുന്നു; ഡൽഹിക്കെതിരെ തകർത്തടിച്ച് ശ്രേയസ് അയ്യർ

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ നടപടിയില്‍ നിന്ന് പിന്നോട്ടില്ല; പാക് ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

DC VS PBKS: ക്യാപ്റ്റനെ മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബിനെതിരെ നയിക്കുന്നത് ഈ താരം, ടീമിനെ പ്ലേഓഫില്‍ എത്തിക്കാന്‍ കഴിയാത്തത് അക്‌സറിന് തിരിച്ചടിയായോ

INDIAN CRICKET: ഐപിഎല്‍ പ്രകടനം നോക്കിയിട്ടല്ല അവനെ ടീമിലെടുത്തത്, ആ യുവതാരം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌, അവന്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ക്കും, മനസുതുറന്ന് അജിത് അഗാര്‍ക്കര്‍

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പികെ കൃഷ്ണദാസ്

കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടു; അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍; തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം