ഡിജെ പാട്ട് വെച്ച് ആഭാസകരമാക്കി; ഗണേശോത്സവം നടത്തേണ്ടത് സംഘികളല്ല ക്ഷേത്രങ്ങളാണ്: റിജില്‍ മാക്കുറ്റി

ഗണേശോത്സവത്തെ സംഘപരിവാര്‍ ഡിജെ പാട്ട് വെച്ച് ആഭാസകരമായ രീതിയില്‍ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. വളരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെടേണ്ട ആഘോഷമാണ് ഗണേശോത്സവം. എന്നാല്‍ സംഘികള്‍ ഡിജെ പാട്ടും വെച്ച് ആഭാസകരമായ രീതിയില്‍ ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്ന് റിജില്‍ മാക്കുറ്റി വിമര്‍ശിച്ചു.

ഇത്തരം പ്രവണതകള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെ റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. പയ്യാമ്പലം കടപ്പുറത്ത് അടിഞ്ഞ ഗണേശ വിഗ്രഹത്തിന്റെ ചിത്രവും കുറിപ്പിന് താഴെ പങ്കുവെച്ചാണ് റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനം. ഭക്തിയുടെ മൊത്ത കച്ചവടക്കാര്‍ തങ്ങളാണെന്നാണ് സംഘികള്‍ പറയുന്നത്.

അവര്‍ നടത്തുന്ന ഗണേശോത്സവത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഹിന്ദു വിരുദ്ധരെന്ന് ചാപ്പയടിക്കലാണ് സംഘികളുടെ പ്രധാന പണി. ഇത്തരം ആഭാസങ്ങള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്ത് ഇറങ്ങണം. സംഘികളെല്ല ഗണേശോത്സവം നടത്തേണ്ടത്. വിശ്വാസ കേന്ദ്രങ്ങളായ അമ്പലങ്ങളും ക്ഷേത്രങ്ങളുമാണ് ഗണേശോത്സവം നടത്തേണ്ടതെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

വിശ്വാസത്തെയും യഥാര്‍ത്ഥ വിശ്വാസികളെയും പരിഹസിക്കുന്നവരാണ് സംഘപരിവാര്‍. വിശ്വാസി സമൂഹം ഗണേശന്റെ പേരില്‍ സംഘികള്‍ നടത്തുന്ന കച്ചവട രാഷ്ട്രീയത്തെ തിരിച്ചറിയണമെന്നും റിജില്‍ മാക്കുറ്റി കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക