അധ്യാപകരുടെ കുടുംബത്തോട് അഗാധമായ അനുശോചനം അറിയിക്കുന്നു: നരേന്ദ്ര മോദി

വാൽപ്പാറ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുണ്ടായ അപകടത്തെ കുറിച്ച് അറിഞ്ഞതിലുള്ള അതീവദുഃഖം അറിയിക്കുന്നുവെന്ന് എക്‌സിലൂടെ പ്രധാനമന്ത്രി കുറിച്ചു. ‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

മരിച്ച അധ്യാപകരുടെ മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ചു. സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ ടീച്ചര്‍, റംല ടീച്ചര്‍, ഷക്കീന ടീച്ചര്‍, മജീദ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹ്‌റ ടീച്ചര്‍, പന്ത്രണ്ടുവയസുകാരന്‍ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി സ്‌കൂളിലേക്ക് എത്തിച്ചിരിക്കുന്നത്.

ശേഷം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. തുടര്‍ന്നായിരിക്കും സംസ്‌കാരം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള മുഹമ്മദ് ഫായിസും നൗഷാദ് അലിയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Latest Stories

മില്‍മ പാലിന്റെ വില ഉടന്‍ വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം

മോനെ ഹാർദിക്കെ, നിന്നെ കൊണ്ട് ഈ പണി നടക്കില്ല, രോഹിതിന് ക്യാപ്റ്റൻ സ്ഥാനം നൽകി ടീമിൽ നിന്ന് സ്വയം ഇറങ്ങി പോകുക: മനോജ് തിവാരി

പരസ്യമായി ഉടക്കി ബുംറയും ഹാർദിക്കും; തർക്കം കണ്ട് അസ്വസ്ഥനായി രോഹിത് ശർമ്മ

രണ്ടു കോടിയുടെ രണ്ട് ബസുകള്‍, വന്ദേഭാരതിന് സമാനമായി ശുചിമുറിയും കഫെറ്റീരിയയും; കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ് അടുത്ത ആഴ്ച മുതൽ

എയര്‍ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ് കണ്ടെത്തി, യുഎസ് അധികൃതര്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചു; അന്വേഷണം ആരംഭിച്ച് എയര്‍ ഇന്ത്യ

ജനാധിപത്യബോധം വീണ്ടെടുത്ത പാർലമെന്റ്: “സ്ത്രീ സംവരണം” മറവിലെ രാഷ്ട്രീയ പുനർരചനയ്ക്ക് നിരാകരണം

ബുധനാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പുവച്ചില്ലെങ്കിൽ ബോംബിടും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വ്യോമസേന വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തിൽപ്പെട്ടു; സാങ്കേതിക തകരാറെന്ന് സൂചന

വെളിച്ചം പകർന്ന ഗുരുനാഥന്മാർക്ക് കണ്ണീരോടെ വിട; സ്കൂളിൽ പൊതുദർശനം

'ശ്രേയസിനെ ടി-20യിൽ ഭാഗമാക്കിയില്ലെങ്കിൽ നഷ്ട്ടം ഇന്ത്യക്ക് തന്നെയാണ്'; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ