ആവിക്കല്‍ മലിനജല പ്ലാന്റ് വിഷയം; എംഎല്‍എയുടെ ജനസഭ തടസ്സപ്പെടുത്തി, 75 പേര്‍ക്ക് എതിരെ കേസ്

കോഴിക്കോട് ആവിക്കലിലെ മലിനജല പ്ലാന്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ജനസഭ തടസ്സപ്പെടുത്തി പ്രതിഷേധം നടത്തിയതില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് എതിരെ കേസ്. ഇന്നലെ ആയിരുന്നു സംഭവം. അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, ഗതാഗതം തടസ്സം ഉണ്ടാക്കി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജനസഭയില്‍ ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ആരംഭിക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ജനസഭയിലേക്ക് ആവിക്കല്‍ സമര സമിതി പ്രവര്‍ത്തകരെ വിളിച്ചിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തുകയും ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു.

പ്രദേശവാസികളുടെ ആശങ്ക കേള്‍ക്കാന്‍ പോലും കോര്‍പ്പറേഷന്‍ തയ്യാറാകുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കേണ്ടത് അധികൃതരുടെ ബാധ്യതയാണെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞു. പ്രശ്നത്തില്‍ മാന്യമായ പരിഹാരം കാണുകയാണ് വേണ്ടത്. എത്രകാലം പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ച നടത്തി മാത്രമേ വിഷയം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. സമരക്കാരുടെ ആവശ്യം ന്യായമാണെങ്കില്‍ അംഗീകരിക്കണം. അല്ലെങ്കില്‍ കാര്യം അവരെ ബോധ്യപ്പെടുത്തണമെന്നും എം.പി പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. അതേസമയം സ്വന്തം പാര്‍ട്ടിക്കാരെ മാത്രമാണ് എംഎല്‍എ ജനസഭയ്ക്ക് വിളിച്ചതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. സമരസമിതി പ്രവര്‍ത്തകര്‍ മനഃപ്പൂര്‍വ്വം ജനസഭ അലങ്കോലപ്പെടുത്തുകയായിരുന്നു എന്നാണ് സിപിഎമ്മിന്റെ ആരോപണം.

Latest Stories

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം