ആവിക്കല്‍ മലിനജല പ്ലാന്റ് വിഷയം; എംഎല്‍എയുടെ ജനസഭ തടസ്സപ്പെടുത്തി, 75 പേര്‍ക്ക് എതിരെ കേസ്

കോഴിക്കോട് ആവിക്കലിലെ മലിനജല പ്ലാന്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ജനസഭ തടസ്സപ്പെടുത്തി പ്രതിഷേധം നടത്തിയതില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് എതിരെ കേസ്. ഇന്നലെ ആയിരുന്നു സംഭവം. അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, ഗതാഗതം തടസ്സം ഉണ്ടാക്കി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജനസഭയില്‍ ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ആരംഭിക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ജനസഭയിലേക്ക് ആവിക്കല്‍ സമര സമിതി പ്രവര്‍ത്തകരെ വിളിച്ചിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തുകയും ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു.

പ്രദേശവാസികളുടെ ആശങ്ക കേള്‍ക്കാന്‍ പോലും കോര്‍പ്പറേഷന്‍ തയ്യാറാകുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കേണ്ടത് അധികൃതരുടെ ബാധ്യതയാണെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞു. പ്രശ്നത്തില്‍ മാന്യമായ പരിഹാരം കാണുകയാണ് വേണ്ടത്. എത്രകാലം പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ച നടത്തി മാത്രമേ വിഷയം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. സമരക്കാരുടെ ആവശ്യം ന്യായമാണെങ്കില്‍ അംഗീകരിക്കണം. അല്ലെങ്കില്‍ കാര്യം അവരെ ബോധ്യപ്പെടുത്തണമെന്നും എം.പി പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. അതേസമയം സ്വന്തം പാര്‍ട്ടിക്കാരെ മാത്രമാണ് എംഎല്‍എ ജനസഭയ്ക്ക് വിളിച്ചതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. സമരസമിതി പ്രവര്‍ത്തകര്‍ മനഃപ്പൂര്‍വ്വം ജനസഭ അലങ്കോലപ്പെടുത്തുകയായിരുന്നു എന്നാണ് സിപിഎമ്മിന്റെ ആരോപണം.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി