സി.പി.ഐ മാര്‍ച്ചിനിടെ എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

സി.പി.ഐ മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജിനു നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. പ്രധാന ഘടക കക്ഷിയുടെ എം. എല്‍.എയ്ക്കും ജില്ലാ സെക്രട്ടറിക്കും നേരെ പൊലീസ് അക്രമം ഉണ്ടായ പശ്ചാത്തലത്തില്‍ നടപടിയെടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. കാനം രാജേന്ദ്രന്റെ മൗനം ഇതിനോടകം തന്നെ വിമര്‍ശന വിധേയമായ സാഹചര്യത്തില്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പ് വരുത്തേണ്ട ബാധ്യത സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റേത് കൂടിയായിട്ടുണ്ട്.

സര്‍ക്കാരിന്റെ ഭാഗമായ എം.എല്‍.എയ്ക്ക് അടക്കം പൊലീസ് നടപടി നേരിടേണ്ടി വന്നിട്ടും സി.പി.ഐ സംസ്ഥാന നേതൃത്വം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കുന്നതില്‍ ജില്ലാ നേതാക്കള്‍ക്കും, പ്രദേശിക നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. വിമര്‍ശനങ്ങള്‍ കടുത്തു വരുന്ന പശ്ചാത്തലത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ളവരെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിനുമുണ്ട്. സി.പി.ഐ നേതൃത്വം നടപടിയാവശ്യം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വെച്ചിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ മൗനം ഇതിനോടകം തന്നെ വിമര്‍ശന വിധേയമായ പശ്ചാത്തലത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുപ്പിക്കാനുള്ള സമ്മര്‍ദ്ദം കാനത്തിനുമുണ്ട്.

ഇന്നലെ മുഖ്യമന്ത്രിയും കോടിയേരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും കാനം ഇതേ നിലപാട് മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ജനപ്രതിനിധിയാണെന്ന് മനസിലാക്കിയിട്ടും ലാത്തിച്ചാര്‍ജ് നടത്തിയ വിഷയം ചൂണ്ടിക്കാട്ടി നടപടിയെടുക്കാനാണ് സാധ്യത. കെ.ഇ ഇസ്മയില്‍ അടക്കമുള്ളവര്‍ പൊലീസിനെതിരെ രംഗത്ത് വന്നതും കാനത്തിന് തിരിച്ചടിയായിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് വേഗത്തില്‍ വേണമെന്ന ആവശ്യവും ഒരു വിഭാഗം സി.പി.ഐ നേതാക്കള്‍ക്കുമുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക