രാജീവ് ചന്ദ്രശേഖര്‍ വരുന്നത് കെ സുരേന്ദ്രന്‍ കൊള്ളരുതാത്തതുകൊണ്ട്; ബിജെപിയെ രക്ഷപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന് ഇപി ജയരാജന്‍

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ കൊള്ളരുതാത്തതു കൊണ്ട് ബിജെപി ഒഴിവാക്കിയതെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. ബിജെപിയെ രക്ഷപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ പ്രഖ്യാപിച്ചതില്‍ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

പ്രത്യേക കാലഘട്ടങ്ങളില്‍ ബിജെപി ഉയര്‍ന്ന് വന്നിട്ടുണ്ടാകാം. എന്നാല്‍ അതുപോലെ തന്നെ തകര്‍ച്ചയും നാശവും ഉണ്ടാകും. സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ആളല്ല രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖര്‍ വന്ന് പ്രവര്‍ത്തിക്കട്ടെ. അപ്പോള്‍ നിലപാട് മനസിലാക്കാമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വരെ വാര്‍ത്തകള്‍ കെ സുരേന്ദ്രന്‍ പ്രസിഡന്റ് ആകും എന്നായിരുന്നു. അധ്യക്ഷ സ്ഥാനത്തിനായി പലരും കുപ്പായം ഇട്ടു നടന്നവരാണ്. ബിജെപിക്ക് അകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ബിജെപിയുടെ തലപ്പത്തുള്ളവരെല്ലാം മുതലാളിമാര്‍ അല്ലെയെന്നും ഇപി ചോദിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി