പ്രളയങ്ങൾ ഉണ്ടായിട്ടും സര്‍ക്കാര്‍ പഠിച്ചില്ല; റവന്യു പുറമ്പോക്കില്‍ ക്വാറികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ചര്‍ച്ചയാകുന്നു

സംസ്ഥാനം രണ്ടു പ്രളയത്തില്‍ അകപ്പെട്ടിട്ടും പഠിക്കാതെ സര്‍ക്കാര്‍. പുതിയതായി പാറമടകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഇറക്കിയ ഉത്തരവാണ് പുറത്തുവന്നത്. റവന്യൂപുറമ്പോക്ക് ഭൂമിയില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും ടെന്‍ഡര്‍ നടപടികള്‍ മുന്നോട്ട് പോയാല്‍ ഉടന്‍ ക്വാറികള്‍ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍. 2021 ജൂലൈ 21നാണ് സംസ്ഥാന ലാന്‍ഡ് റവന്യു കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്ത് 2018ലും, 19ലും പ്രളയം ഉണ്ടായതില്‍ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനത്തിന് പങ്കുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2018 മുതലിങ്ങോട്ട് പ്രവചനാതീതമാണ് കേരളത്തിന്റെ കാലാവസ്ഥ. കാലം തെറ്റി പെയ്യുന്ന മഴയും ലഘുമേഘ വിസ്ഫോടനങ്ങളമുണ്ടാക്കുന്ന ദുരന്തങ്ങളും മലയോരത്തെ മനുഷ്യജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ തന്നെ ക്വാറികള്‍ക്ക് അനുമതി നല്‍കാന്‍ മുന്‍കൈ എടുത്തത് എന്നത് വിമര്‍ശനത്തിന് കാരണമാകുന്നത്. ഓരോ താലൂക്കിലേയും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ച് ഇത്തരത്തിലുള്ള ഭൂമി കണ്ടെത്താനുള്ള നടപടികള്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാദ്ധ്യതയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ടെങ്കിലും കേരളത്തിന്റെ മലയോരങ്ങളെല്ലാം ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചല്‍ ഭീഷണിയിലാണുള്ളത്.

സംസ്ഥാനത്താകെ ഇപ്പോള്‍ അയ്യായിരത്തിലധികം ക്വാറികളുള്ളതായാണ് കണക്ക്. ചെറുതും വലുതുമായ 5924 ക്വാറികളാണ് പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെയാണ് റവന്യൂ പുറമ്പോക്കില്‍ പുതിയ ക്വാറികള്‍ കണ്ടെത്തണമെന്ന് നിര്‍ദേശമുള്ളത്. ഇത്തരത്തില്‍ ഏകദേശം 2500 ഓളം സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് കട്ടിപ്പാറയിലും വയനാട് പുത്തുമലയിലും കവളപ്പാറയിലും ഒടുവില്‍ കക്കയാറിലും മുണ്ടക്കയത്തുമെല്ലാമുണ്ടായത് ലഘു മേഘ വിസ്ഫോടനമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇവിടങ്ങളിലെല്ലാം ചെറുതും വലുതുമായ ക്വാറികളും അനധികൃത നിര്‍മ്മാണങ്ങളുമുണ്ടെന്നതും ഗൗരവത്തില്‍ എടുക്കുന്നേയില്ല, സര്‍ക്കാരും ബന്ധപ്പെട്ടവരും.

ഹെക്ടറിന് വര്‍ഷത്തില്‍ പത്ത് ലക്ഷം രൂപ നിരക്കില്‍ 12 വർഷത്തേക്കാണ് ക്വാറി നടത്താന്‍ അനുമതി നല്‍കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഹെക്ടറിന് താഴെയാണ് ഭൂമിയെങ്കില്‍ ഫീസ് നിശ്ചയിച്ച് ക്വാറി പെര്‍മിറ്റ് നല്‍കും. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍, റെഡ് സോണുകള്‍ എന്നിവിടങ്ങളിലൊന്നും സ്ഥലം കണ്ടെത്തേണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഈ വര്‍ഷം ഡിസംബര്‍ 15 ന് ഉള്ളില്‍ എന്‍.ഒ.സി നടപടി പൂര്‍ത്തിയാക്കണമെന്നാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ