ഡല്‍ഹി ഓക്‌സിജന്‍ ക്ഷാമം; മാതൃഭൂമിയോടും അവതാരകന്‍ ഹാഷ്മിയോടും വിശദീകരണം തേടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം

ഡല്‍ഹി ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി ന്യൂസിനോടും അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനോടും വിശദീകരണം തേടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. ഏപ്രില്‍ 23ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കാണ് നോട്ടീസ് നല്‍കിയത്. കോവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ അസംഖ്യം ജനങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസം മുട്ടി പിടഞ്ഞു മരിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന പരാതിയിലാണ് വാര്‍ത്താവിതരണ മന്ത്രാലയം വിശദീകരണം തേടിയത്.

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച വിദഗ്ദ്ധ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രസ്തുത തീയതികളില്‍ ഒരൊറ്റ ആള്‍ പോലും ഡല്‍ഹിയിലെ ആശുപത്രികളില്‍ ഈ പറഞ്ഞ സമയത്ത് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിട്ടില്ല എന്ന് ആണ് പറഞ്ഞിരിക്കുന്നത്. പബ്ലിക് ന്യൂസ് ആയി തന്നെ ഈ വിവരം ആ സമയം ലഭ്യമാണ് എന്നിരിക്കെ ഹാഷ്മിയും മാതൃഭൂമിയും ഇത്തരത്തില്‍ വാര്‍ത്ത വളച്ചൊടിച്ചത് രാജ്യത്തെ ഭരണകൂടത്തിന് എതിരെ ജനങ്ങളെ പ്രകോപിതരാക്കി കലാപം ഉയര്‍ത്താന്‍ ഉള്ള ശ്രമമായിരുന്നു എന്നു വേണം കരുതാന്‍ എന്നാണ് പരാതിക്കാരന്റെ വാദം.

വസ്തുതാന്വേഷണം നടത്താതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും രാജ്യത്തെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത സംപ്രേഷണം ചെയ്ത മാതൃഭൂമി ന്യൂസ് ചാനലിനും അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനും എതിരെ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിനും കേരള പോലീസ് മേധാവിക്കും പ്രശാന്ത് ശിവന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ