അപകീര്‍ത്തിപ്പെടുത്തലും ഭീഷണിയും; ലോണ്‍ ആപ്പ് തട്ടിപ്പില്‍ കുടുങ്ങി സ്ത്രീകള്‍

സംസ്ഥാനത്തടക്കം ലോണ്‍ ആപ്പുകളുടെ തട്ടിപ്പ് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ഓണ്‍ലൈന്‍ ആപ്പുകളിലൂടെ ലോണ്‍ എടുക്കുകയും പിന്നീട് ഇവരുടെ ഭീഷണിയും സമൂഹമാധ്യമങ്ങളിലൂടെയടക്കമുള്ള അപകീര്‍ത്തിപ്പെടുത്തലും സഹിക്കാന്‍ കഴിയാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നതുള്‍പ്പെടെ നിരവധി വാര്‍ത്തകളാണ് നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അടുത്തിടെ തിരുവനന്തപുരം സ്വദേശിയായ ഒരു യുവതിയും ഇത്തരത്തില്‍ ഒരു ആപ്പിന്റെ ചതിക്കുഴിയില്‍പ്പെട്ടു. ഇന്‍സ്റ്റന്റ് ലോണ്‍ എന്ന ആപ്പിലൂടെ 2,000 രൂപ വായ്പയെടുത്ത യുവതിയെ തവണകള്‍ മുടങ്ങിയതിന്റെ പേരില്‍ കമ്പനി ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. ലോണ്‍ തിരിച്ചടക്കേണ്ട സമയപരിധി കഴിഞ്ഞതോടെ യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആപ്പ് യുവതിയുടെ പരിചയക്കാര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് യുവതി ഈ ആപ്പിന്റെ കുരുക്കില്‍പ്പെട്ടത്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അടിയന്തരമായി പണം വേണ്ടവന്നപ്പോള്‍ ആപ്പില്‍ നിന്നും ലോണ്‍ എടുക്കുകയായിരുന്നു. ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാന്‍ നമ്പറുകളെല്ലാം ഇന്‍സ്റ്റന്റ് ആപ്പില്‍ നല്‍കേണ്ടി വന്നു.ഏഴാം ദിവസം 5000 രൂപ തിരിച്ചടക്കാന്‍ സന്ദേശം എത്തുകയും തുടര്‍ന്ന് യുവതിയുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ഇവരെ സംബന്ധിച്ച് മോശമായ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.

വെങ്ങാനൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്കും ഇത്തരത്തില്‍ 3000 രൂപ ലോണെടുത്തതിന് ഓണ്‍ലൈന്‍ ആപ്പുകാരുടെ ഭീഷണിക്ക് ഇരയാകേണ്ടി വന്നിരുന്നു. അലക്ലാഡ്രിയ എന്ന ലോണ്‍ ആപ്പിലൂടെയാണ് ഇവര്‍ ലോണെടുത്തത്. ചൈനയില്‍ നിന്നുള്ളവരും ഉത്തരേന്ത്യക്കാരും നേതൃത്വം നല്‍കുന്ന വലിയ ലോബിയാണ് ആപുകള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരും നാണക്കേടേ ഭയന്ന് പരാതി നല്‍കുന്നില്ല. നിയന്ത്രിണങ്ങളില്ലാത്തനിനാല്‍ തട്ടിപ്പുമായി ഓണ്‍ലൈന്‍ ആപ്പുകള്‍ മുന്നേറുകയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ