ടോണിക്കോ കഫേയിലെ ചിക്കന്‍ സാലഡില്‍ ചത്ത പുഴു; ചോദ്യം ചെയ്തപ്പോള്‍ ചെറിയ കാര്യമല്ലേയെന്ന് ജീവനക്കാര്‍; വിഷം വിളമ്പുന്നതിനെതിരെ പരാതി നല്‍കി യുവതി

കാക്കനാടുള്ള ടോണിക്കോ കഫേയില്‍ നിന്നു വാങ്ങിയ ചിക്കന്‍ സാലഡില്‍ ചത്ത പുഴു. ചിത്രമടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ട് കഫേക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുവതി. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതുമാത്രമല്ല ഇതേക്കുറിച്ച് ജീവനക്കാരെ അറിയിച്ചപ്പോള്‍ ‘ഇതൊരു ചെറിയ തെറ്റല്ലേ പ്രശ്നമാക്കണ്ട കാര്യമുണ്ടോ’, എന്നായിരുന്നു മറുപടിയെന്നും യുവതി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ചിക്കന്‍ സാലഡില്‍ ചത്ത പുഴു കിട്ടിയ സംഭവത്തില്‍ സ്ഥാപനത്തിനെതിരെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ രേഖാമൂലം പരാതി നല്‍കിയെന്ന് യുവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

സംഭവത്തെക്കുറിച്ചുള്ള വിശദമായ കുറിപ്പ് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ഇന്ന് ടോണിക്കോ കഫേയില്‍ ഞാന്‍ ലഞ്ച് കഴിക്കാന്‍ പോയി. ചിക്കന്‍ സാലഡ് കഴിച്ച് പകുതിയായപ്പോഴാണ് അതില്‍ നൂല് പോലെ എന്തോ ഒന്ന് ശ്രദ്ധയില്‍പ്പെട്ടത്. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അതോരു ചത്ത പുഴു ആണെന്ന് മനസ്സിലായി. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന സ്റ്റാഫിനെ വിളിച്ച് ഇത് കാണിച്ചു. എന്നിട്ട് ചേട്ടാ എന്താണിത് എന്ന് ചോദിച്ചു. അയാള്‍ ഒന്നും പറയാതെ എന്റെ പ്ലേറ്റ് അടുക്കളയിലേക്ക് കൊണ്ടുപോയി. ഞാന്‍ അയാളുടെ പിറകേ ചെന്ന് തടഞ്ഞു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരെല്ലാം വന്നു. അവരെയും ഞാന്‍ പ്ലേറ്റ് കാണിച്ചു. ഉത്തരവാദിത്വമുള്ള ആരെങ്കിലും ഉണ്ടോ സംസാരിക്കാനെന്ന് തിരക്കി..

ഉടന്‍ അവര്‍ ഷെഫിനെ വിളിച്ചു, ഓ ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ എന്നായിരുന്നു അയാളുടെ പ്രതികരണം. ഇതാണോ നിങ്ങള്‍ വിളമ്പുന്നത് എന്ന് ചോദിച്ചപ്പോള്‍, ‘ ഇതൊരു ചെറിയ തെറ്റല്ലേ ഇത്ര പ്രശ്നമാക്കണ്ട കാര്യമുണ്ടോയെന്നും അയാള്‍ ചോദിച്ചു. നിങ്ങളുടെ ചെറിയ തെറ്റ് ഏകദേശം 3സെന്റീമീറ്റര്‍ വലുപ്പമുള്ളതാണ്, അത് എന്റെ ഭക്ഷണത്തിലാണുള്ളത് അതുകൊണ്ട് എനിക്കിതൊരു വലിയ കാര്യമാണെന്ന് അവരെ അറിയിച്ചു.

പ്രശ്‌നം വഷളാകുന്നത് കണ്ടപ്പോള്‍ സ്റ്റാഫിലുള്ള ആരോ ഒരാള്‍ പ്ലേറ്റിലുണ്ടായിരുന്ന ഭക്ഷണം കളഞ്ഞു, അത് കളയരുതെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവര്‍ കേട്ടില്ല. ന്യായങ്ങള്‍ പറയുന്നതിന് പകരം മാപ്പ് പറയാന്‍ പോലും തയാറായില്ല. തുടര്‍ന്ന് വേറെ ഓഡര്‍ നല്‍കാമെന്നാണ് ടോണിക്കോ കഫേ അധികൃതര്‍ പറഞ്ഞത്. ഇതു നിഷേധിച്ച് നിയമപരമായി നീങ്ങുമെന്ന് അപ്പോള്‍ തന്നെ അവരോട് വ്യക്തമാക്കിയിരുന്നുവെന്ന് യുവതി  ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഉടന്‍ തന്നെ അവര്‍ അവരുടെ ജനറല്‍ മാനേജറെ വിളിച്ചുവരുത്തി. അയാള്‍ എത്താന്‍ തന്നെ ഏകദേശം അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്നു. അയാള്‍ ജീവനക്കാര്‍ക്കുവേണ്ടി മാപ്പ് പറഞ്ഞു. പക്ഷെ വീണ്ടും അവര്‍ വൃത്തിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും പച്ചക്കറിയില്‍ കാണാതെപോകുന്ന പുഴുക്കള്‍ ഉണ്ടാകാറുണ്ട്, ഇതൊരു മനുഷ്യസഹജമായ തെറ്റാണെന്നുമൊക്കെ ന്യായീകരിച്ചു.

ഗൂഗിള്‍ റിവ്യൂ പരിശോധിച്ചാല്‍ ഇതുവ്യക്തമാകുമെന്നും അവര്‍ ന്യായീകരിച്ചു. അത് ക്ഷമയുടെ അങ്ങേയറ്റമായിരുന്നു. അതുകഴിഞ്ഞപ്പോള്‍ എന്റെ കൈയിലുള്ള ഫോട്ടോ ഉപയോഗിച്ച് എനിക്കെന്ത് ചെയ്യാമോ അത് ഞാന്‍ ചെയ്യുമെന്ന് അവരെ അറിയിച്ചു. അയാള്‍ എന്നോട് വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷെ ആ ലെറ്റിയൂസ് കഥ വീണ്ടും കേട്ടുകൊണ്ടുനില്‍ക്കാന്‍ എനിക്ക് കഴിയില്ല, അതുകൊണ്ട് ഞാന്‍ അവിടെനിന്നിറങ്ങി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ ഞാന്‍ പരാതി നല്‍കി. അവര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കി. അതിനുശേഷമാണ് ഇക്കാര്യം സമൂഹമാധ്യമത്തില്‍ പറയണമെന്ന് എനിക്ക് തോന്നിയത്. കാരണം കാക്കനാടുള്ള ടോണിക്കോ കഫേ ആണിത്. അത്യാവശ്യം നല്ല ഗുഗിള്‍ റിവ്യൂ ഒക്കെയുണ്ട്. അതുകൊണ്ട് കൊച്ചിയിലുള്ള പലര്‍ക്കും ഈ കഫേ അറിയാമെന്ന് ഞാന്‍ കരുതുന്നുവെന്ന് യുവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നിയമപരമായി മുന്നോട്ട് പോകണമെന്നും പേരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും കമന്റുകള്‍ ഇട്ടിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ