അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണ കേസ്: പ്രതി നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണ കേസില്‍ പ്രതി നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആവശ്യമെങ്കില്‍ ഇയാളെ വീണ്ടും വിളിച്ച് വരുത്തുമെന്നും പൊലീസ് അറിയിച്ചു. നന്ദകുമാറിന്റ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നന്ദകുമാര്‍ ആദ്യം പൊലീസിന് മുന്നില്‍ ഹാജരാക്കിയത് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത മറ്റൊരു ഫോണുമായി ആയിരുന്നു. എന്നാല്‍ പൊലീസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇയാള്‍ യഥാര്‍ത്ഥ ഫോണ്‍ ഹാജരാക്കുകയായിരുന്നു. ഫേസ്ബുക്കില്‍ നിന്നും മറുപടി ലഭിച്ച ശേഷം ഇയാളെ വീണ്ടും ചോദ്യം ചെയ്യും.

അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പൊലീസ് കാര്യമായ നടപടി കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നതിനിടെയാണ് പ്രതി നന്ദകുമാറിനെ ചോദ്യം ചെയ്തത്. എന്നാല്‍ കേസെടുത്തതിന് പിന്നാലെ മാപ്പ് പറഞ്ഞ നന്ദകുമാര്‍ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന നന്ദകുമാറിന് വിരമിച്ച ശേഷം ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പുനഃര്‍ നിയമനം നല്‍കിയിരുന്നു. സര്‍വീസിലിരിക്കെ അധിക്ഷേപം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നു. നന്ദകുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തേ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.

Latest Stories

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി