'ജനയുഗത്തിന് എതിരായ വിമര്‍ശനം'; കെകെ ശിവരാമന് പരസ്യ താക്കീത് നല്‍കാൻ തീരുമാനം

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന് പരസ്യതാക്കീത് നല്‍കാന്‍ പാര്‍ട്ടി തീരുമാനം. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മാനേജ്‌മെന്റിനെതിരേയും എഡിറ്റോറിയല്‍ ബോര്‍ഡിനേയും പരസ്യമായി വിമര്‍ശിച്ചതിനാണ് നടപടി. ഇന്ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ശിവരാമന് എതിരെ നടപടി വേണമെന്ന് ആദ്യം വിമർശനം ഉയര്‍ന്നത്. ഇതിന് പിന്നാലെ സംസ്ഥാന കൗണ്‍സിലിലും വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. നാളത്തെ സംസ്ഥാന കൗണ്‍സിലില്‍ ശിവരാമന്റെ വിശദീകരണം നേരിട്ട് കേട്ടശേഷം നടപടി പരസ്യപ്പെടുത്തും.

ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ ഒരു ചിത്രം മാത്രം നല്‍കിയ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു വിമര്‍ശനം. ഗുരുവിനെ അറിയാത്ത മാനേജ്‌മെന്റും എഡിറ്റോറിയല്‍ ബോര്‍ഡും ജനയുഗത്തിന് ഭൂഷണമല്ലെന്ന പരാമര്‍ശമാണ് നടപടിക്ക് ഇടയാക്കുന്നത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി