മൗലികാവകാശങ്ങൾ നൽകി പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: അലഹബാദ് ഹൈക്കോടതി

പശു ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അലഹബാദ് ഹൈക്കോടതി ബുധനാഴ്ച പറഞ്ഞു. ഉത്തർപ്രദേശിലെ ഗോവധ നിരോധന നിയമപ്രകാരം ജാവേദ് എന്ന വ്യക്തിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

പശുക്കൾക്ക് മൗലികാവകാശങ്ങൾ നൽകുന്നതിനുള്ള ഒരു ബിൽ സർക്കാർ പാർലമെന്റിൽ പാസാക്കണമെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് പറഞ്ഞു.

പശു സംരക്ഷണത്തിനുള്ള ഉത്തരവാദിത്വം ഒരു മതവിഭാഗത്തിന്റെ മാത്രമല്ല, പശു ഇന്ത്യയുടെ സംസ്കാരമാണെന്നും മതം നോക്കാതെ രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരനും തന്റെ സംസ്കാരത്തെ സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.

പശുവിനെ ബഹുമാനിച്ചാൽ മാത്രമേ രാജ്യം അഭിവൃദ്ധിപ്പെടുകയുള്ളൂ എന്ന് കോടതി പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. വ്യത്യസ്ത മതങ്ങളിൽപ്പെട്ട ആളുകൾ ജീവിക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും വ്യത്യസ്ത മതത്തിൽ പെട്ടവരാണെങ്കിലും രാജ്യത്തോടുള്ള മനോഭാവം സമാനമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

“ഇത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യയെ ഒന്നിപ്പിക്കാനും അതിന്റെ വിശ്വാസത്തെ പിന്തുണയ്ക്കാനും എല്ലാവരും ഒരു ചുവട് മുന്നോട്ട് വെക്കുമ്പോൾ, രാജ്യതാൽപ്പര്യത്തിന് ഒട്ടും യോജിക്കാത്ത വിശ്വാസമുള്ള ചില ആളുകൾ, അവർ ഇങ്ങനെ പെരുമാറി രാജ്യത്തെ ദുർബലപ്പെടുത്തുകയേയുള്ളൂ. മേൽപ്പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം തെളിയിക്കപ്പെട്ടിട്ടുണ്ട്.” ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി പറഞ്ഞു.

പ്രതി മുമ്പ് സമാനമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നതായി പരാമർശിച്ച കോടതി, ജാമ്യം അനുവദിക്കുകയാണെങ്കിൽ, അത് സമൂഹത്തിന്റെ ഐക്യം തകരാറിലാക്കുമെന്നും പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി