വൃക്ക രോഗത്തിന് കാരണമാകുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം

സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിഷയത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം. മലബാര്‍ മേഖല കേന്ദ്രീകരിച്ചാണ് ഇത്തരം സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കൂടുതലായും വിപണി പിടിച്ചിരുന്നതെങ്കിലും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം ക്രീമുകള്‍ ലഭ്യമാണ്.

യൂത്ത് ഫെയ്‌സ്, ഫൈസ തുടങ്ങിയ സൗന്ദര്യ വര്‍ധക ക്രീമുകള്‍ ഉപയോഗിച്ച 11 പേരിലാണ് വൃക്കയെ ബാധിക്കുന്ന നെഫ്രോടിക് സിന്‍ഡ്രോം കണ്ടെത്തിയിരുന്നത്. ഫൈസ എന്ന ക്രീം ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ ലഭ്യമാണെങ്കിലും ഉത്പന്നത്തിന്റെ വ്യാജനാണ് മലബാര്‍ മേഖലയില്‍ വിപണനം നടത്തുന്നതെന്നാണ് സൂചന.

വടക്കന്‍ കേരളത്തില്‍ വില്‍ക്കുന്ന ഫൈസ വ്യാജനാണോ ഒറിജിനലാണോ എന്നും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കും. എന്നാല്‍ യൂത്ത് ഫെയ്‌സ് എന്ന സൗന്ദര്യ വര്‍ധക ക്രീമില്‍ നിര്‍മ്മാതാക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവര്‍ ഇങ്ങനെയൊരു ക്രീം നിര്‍മ്മിക്കുന്നില്ലെന്നാണ് വിവരം.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരം ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്. അതേ സമയം മലബാര്‍ മേഖലയില്‍ വില്‍ക്കുന്ന ക്രീമുകള്‍ക്ക് ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഇത്തരം ക്രീമുകള്‍ രാജ്യത്ത് എങ്ങനെ വിപണിയിലെത്തുന്നുവെന്നും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക