രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞുവെന്ന് ആരോഗ്യ വിദഗ്ധർ; ജനങ്ങൾ അലംഭാവം പുലർത്തുന്നത്‌ ഒഴിവാക്കണം

കോവിഡ്-19-ന് സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്ന ഐ.സി.എം.ആർ. നിലപാടിനോട് വിയോജിച്ച് ആരോഗ്യരംഗത്തെ വിദഗ്ധർ. രാജ്യത്ത്‌ പലയിടത്തും സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നും എന്നാൽ, അത്‌ നിഷേധിക്കാനായി കേന്ദ്രസർക്കാർ മർക്കടമുഷ്ടി കാണിക്കുകയാണെന്നും അവർ ആരോപിച്ചു. ഇനിയെങ്കിലും യാഥാർഥ്യം അംഗീകരിക്കുകയും അതുവഴി ജനങ്ങൾ അലംഭാവം പുലർത്തുന്നത്‌ ഒഴിവാക്കുകയും വേണം.

ഐ.സി.എം.ആർ നടത്തിയ സിറം സർവേയുടെ അടിസ്ഥാനത്തിൽ, രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്ന് സ്ഥാപനത്തിൻറെ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ വ്യാഴാഴ്ച തീർത്തുപറഞ്ഞിരുന്നു. സിറം സർവേയിൽ 65 ജില്ലകളിലെ 26,400 പേരുടെ രക്തം പരിശോധിച്ചപ്പോൾ 0.73 പേർക്കുമാത്രം വൈറസ് ബാധയുള്ളതായി തെളിഞ്ഞു. ഇതിൻറെയടിസ്ഥാനത്തിലാണ് ഐ.സി.എം.ആർ. സമൂഹവ്യാപന ഘട്ടത്തിലെത്തിയിട്ടില്ലെന്ന അനുമാനത്തിലെത്തിയത്. ഈ വിലയിരുത്തൽ തള്ളിക്കൊണ്ടാണ് വൈറോളജി, പൊതുജനാരോഗ്യം, മെഡിസിൻ രംഗത്തെ വിദഗ്ധർ നിലപാടെടുത്തത്.

സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന കാര്യത്തിൽ സംശയമില്ലെന്ന് എയിംസ് മുൻ ഡയറക്ടർ ഡോ. എം.സി. മിശ്ര പറഞ്ഞു. അടച്ചിടലിൽ ഇളവുവരുത്തുകയും ആളുകൾ കൂട്ടത്തോടെ യാത്ര തുടങ്ങുകയും ചെയ്തതോടെ രോഗമില്ലാത്തിടങ്ങളിൽ കൂടി രോഗമെത്തി. നിയന്ത്രണം പാലിക്കണമെന്നും അലംഭാവമരുതെന്നും സർക്കാർ മുന്നിട്ടിറങ്ങി പറയേണ്ട സമയമാണിപ്പോൾ-ഡോ. മിശ്ര പറഞ്ഞു. 26,400 പേരെ മാത്രം ഉൾക്കൊള്ളിച്ചുള്ള സർവേ രാജ്യത്തെ ജനസംഖ്യയുടെയും അവയിലെ വൈവിധ്യത്തിൻറെയും അടിസ്ഥാനത്തിൽ തീർത്തും അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന വൈറോളജിസ്റ്റ്‌ ഷാഹിദ് ജമീലിനും ഇതേ അഭിപ്രായമാണ്: “ഐ.സി.എം.ആർ. തന്നെ നേരത്തേ നടത്തിയ എസ്.എ.ആർ.ഐ. സർവേ പ്രകാരം കോവിഡ് ബാധിതരിൽ 40 ശതമാനംപേരും വിദേശയാത്ര നടത്താത്തവരും രോഗികളുമായി സമ്പർക്കത്തിലേർപ്പെടാത്തവരുമായിരുന്നു. ആ സ്ഥിതിക്ക് ഇത് സമൂഹവ്യാപനമല്ലെങ്കിൽ പിന്നെന്താണ്?”-അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ.സി.എം. ആറിൻറെ വാദം അംഗീകരിച്ചാൽത്തന്നെ, ഡൽഹിയിലും മുംബൈയിലും അഹമ്മദാബാദിലും സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് പ്രമുഖ ശ്വാസകോശ സർജൻ ഡോ. അരവിന്ദ് കുമാർ പറഞ്ഞു.

മാഹാമാരിയെ പ്രതിരോധിക്കാനുണ്ടാക്കിയ എംപവർ സമിതിയുടെ ചെയർമാനും നീതി ആയോഗ് അംഗവുമായ ഡോ. വി.കെ. പോളും ഐ.സി.എം.ആർ. സർവേയെ തള്ളുന്നു. മേയ് മൂന്നാംവാരമാണ് പ്രധാനമായും സർവേ നടത്തിയത്. വൈറസ് ശരീരത്തിൽ കയറി രോഗമായി മാറാൻ 15 ദിവസത്തോളമെടുക്കുമെന്നതുകൊണ്ട് സർവേ സൂചിപ്പിക്കുന്നത് ഏപ്രിൽ 30-നോടടുപ്പിച്ച സമയത്തെ സ്ഥിതിയാണ്-അദ്ദേഹം പറഞ്ഞു.

Latest Stories

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ