ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

ഓട്ടോഡ്രൈവർ ജോലിയിൽ നിന്ന് സി.പി.എം പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് സി.പി.എമ്മുമായി ഏറെ നാളത്തെ പോരാട്ടം നടത്തിയ ദലിത് യുവതി ചിത്രലേഖ (48) ശനിയാഴ്ച അർബുദബാധിതയായി മരണത്തിന് കീഴടങ്ങി. 2005ൽ അവരുടെ ഓട്ടോറിക്ഷ കത്തിച്ചപ്പോൾ അവർ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഉപജീവനത്തിനുള്ള അവകാശം ആവശ്യപ്പെട്ട് സി.പി.എമ്മിനെതിരെ പോരാടിയാണ് വനിതാ ഓട്ടോഡ്രൈവർ തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ചെലവഴിച്ചത്. സ്വന്തം നാടായ പയ്യന്നൂരിലെ എടാട്ടിൽ പ്രാദേശിക സിപിഎം നേതൃത്വത്തിൻ്റെയും ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരുടെയും കടുത്ത എതിർപ്പ് നേരിടേണ്ടി വന്ന അവർക്ക് പാർട്ടിയുടെ ഭീഷണിയെ തുടർന്ന് അവിടെ നിന്നും പലായനം ചെയ്യേണ്ടിവന്നു.

വടകര സ്വദേശിയായ ശ്രീകാന്ത് എന്ന മറ്റൊരു സമുദായത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതോടെയാണ് താൻ സിപിഎമ്മിൻ്റെ കണ്ണിലെ കരടായി മാറിയതെന്നും ചിത്രലേഖ പറയുന്നു. വിവാഹശേഷം വടകരയിൽ നിന്ന് എടാട്ടിലേക്ക് മാറിയ ശ്രീഷ്കാന്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു. താമസിയാതെ, ചിത്രലേഖയും 2004 ഒക്ടോബറിൽ സർക്കാർ പദ്ധതി പ്രകാരം ഒരു ഓട്ടോറിക്ഷ വാങ്ങി. എന്നാൽ, എടാട്ട് മേഖലയിൽ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയപ്പോൾ സിപിഎമ്മുമായി ബന്ധമുള്ള സിഐടിയു യൂണിയൻ അംഗങ്ങൾ ചിത്രലേഖയെ ശക്തമായി എതിർത്തു.

ഓട്ടോ സ്റ്റാൻഡിലെ ട്രാക്കിൽ വാഹനം പാർക്ക് ചെയ്യാനോ യാത്രക്കാരെ കയറ്റാനോ അവർ അനുവദിച്ചില്ല. സാഹചര്യത്തെ എങ്ങനെയെങ്കിലും നേരിടാനും കച്ചവടം നടത്താനും ചിത്രലേഖ ശ്രമിക്കുന്നതിനിടെ, 2005 ഡിസംബർ 31-ന് അവരുടെ ഓട്ടോറിക്ഷ ദുരൂഹമായ തീപിടിത്തത്തിൽ കത്തിനശിച്ചു. അവരുടെ വാഹനം പൂർണമായും കത്തി നശിച്ച സംഭവം സംസ്ഥാനത്തുടനീളം വ്യാപകമായ ചർച്ച ആയിരുന്നു. പിന്നീട് ചില സന്നദ്ധ സംഘടനകൾ ചിത്രലേഖയ്ക്ക് പുതിയ ഓട്ടോ നൽകിയെങ്കിലും സി.പി.എം പ്രവർത്തകർ ജോലി ചെയ്യാൻ അനുവദിച്ചില്ല. തുടർന്ന് ഉപജീവനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 122 ദിവസമായി കണ്ണൂർ കലക്ടറേറ്റിന് മുന്നിലും 47 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്തി.

കോൺഗ്രസിലെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ചിത്രലേഖയ്ക്ക് കാട്ടാമ്പള്ളിയിൽ വീടുവയ്ക്കാൻ സർക്കാർ സ്ഥലവും പണവും അനുവദിച്ചു. എന്നാൽ, പിന്നീട് അധികാരത്തിൽ വന്ന സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അലോട്ട്മെൻ്റ് റദ്ദാക്കി. എൽഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ നേടിയ ശേഷമാണ് ചിത്രലേഖ വീട് നിർമിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രലേഖയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം രാവിലെ 10.30ന് പയ്യാമ്പലത്ത്. ചിത്രലേഖയുടെ ഭർത്താവ് ശ്രീകാന്ത്, മകൻ മനു, മകൾ മേഘ, മരുമകൻ ജിജി

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ