അമ്മയെ വീടിനുള്ളിലടച്ച് തീവച്ച സംഭവം; തലയില്‍ ചൂടുവെള്ളം ഒഴിച്ചത് രണ്ട് ദിവസം മുന്‍പ്; ലഹരി പിടിച്ചാല്‍ എന്തും ചെയ്യും ചെമ്പന്‍ വിനു

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ വീടിനുള്ളിലടച്ച് വീടിന് തീയിട്ടു. ഇന്ന് രാവിലെ 10ന് ആയിരുന്നു സംഭവം നടന്നത്. വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്തില്‍ പ്ലാക്കീഴ് കുന്നുമുകളില്‍ ചെമ്പന്‍ വിനു എന്ന ബിനു ആണ് മദ്യലഹരിയില്‍ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. വീടിന് തീപടര്‍ന്നതോടെ ബിനുവിന്റെ മാതാവ് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു.

വീടിന് തീപടര്‍ന്നതോടെ നാട്ടുകാര്‍ ഓടിക്കൂടി തീ കെടുത്തി. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വീട്ടുപകരണങ്ങളും മറ്റ് സാധന സാമഗ്രികളും കത്തി നശിച്ചു. മദ്യപിച്ച് പതിവായി പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ബിനുവിന്റെ രീതി. രണ്ട് ദിവസം മുന്‍പ് ബിനു അമ്മയുടെ തലയില്‍ ചൂടുവെള്ളം ഒഴിച്ചതായും പരിസരവാസികള്‍ പറയുന്നു.

പൊലീസെത്തി ഇയാളെ പേരൂര്‍ക്കടയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പരിസരവാസികള്‍ക്കും ഇയാള്‍ നിരന്തര ശല്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തെ വീടുകളിലെ ബള്‍ബുകളും ജനല്‍ചില്ലുകളും അടിച്ച് തകര്‍ക്കുന്നത് ഉള്‍പ്പെടെ പതിവായി ഇയാള്‍ അയല്‍വാസികള്‍ക്കും ശല്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ