അമ്മ മനസില്‍ ചാണ്ടിയും അനിലും ഒരുപോലെ; പത്തനംതിട്ടയില്‍ യുഡിഎഫ് ജയിക്കണമെന്ന് മറിയാമ്മ ഉമ്മന്‍

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. അനില്‍ ആന്റണിയുടെ രാഷ്ട്രീയ നിലപാടില്‍ വിയോജിപ്പുണ്ട്. അനിലിനോട് തനിക്ക് അമ്മ മനസാണ്. ചാണ്ടിയും അനിലും തനിക്ക് ഒരു പോലെയാണെന്നും മറിയാമ്മ ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി ജയിക്കണമെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ക്ക് കൊക്കില്‍ ശ്വാസമുള്ള കാലത്തോളം ബിജെപിയിലേക്ക് പോകാന്‍ സാധിക്കുമോ എന്നും മറിയാമ്മ ചോദിച്ചു. അവര്‍ക്ക് ഒരു നിമിഷം അതേ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും മറിയാമ്മ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ മുത്തച്ഛന്‍ മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി മൂന്നാം തലമുറക്കാരനും ചാണ്ടി നാലാം തലമുറക്കാരനുമാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാര്‍ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തെ ദാരിദ്ര്യത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും മറിയാമ്മ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി