കാശിമാല വെനീഷ്യന്‍ ഡക്കാറ്റ് സ്വര്‍ണത്തില്‍; കണ്ണൂരില്‍ കണ്ടെത്തിയത് അമൂല്യ നിധി ശേഖരമെന്ന് പുരാവസ്തു വകുപ്പ്

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് അമൂല്യ നിധി ശേഖരമെന്ന് പുരാവസ്തു വകുപ്പ്. നിധി ശേഖരത്തില്‍ കണ്ടെത്തിയ നാണയങ്ങളും ആഭരണങ്ങളും പുരാതനവും അമൂല്യവുമാണെന്നും പുരാവസ്തു വകുപ്പ് അറിയിച്ചു. നിധി എഡി 1826ന് ശേഷം കുഴിച്ചിട്ടതാണെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍.

കണ്ടെത്തിയ നിധി ശേഖരത്തിലുണ്ടായിരുന്ന ആഭരണം വെനീഷ്യന്‍ ഡക്കാറ്റ് സ്വര്‍ണം ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. നിധി ശേഖരത്തിലെ കാശിമാലയാണ് വെനീഷ്യന്‍ ഡക്കാറ്റ് സ്വര്‍ണം ഉപയോഗിച്ച് നിര്‍മ്മിച്ചത്. ഇതോടൊപ്പം വീരകായന്‍ പണം, ആലി രാജയുടെ കണ്ണൂര്‍ പണം, ഇന്തോ-ഫ്രഞ്ച് നാണയങ്ങളും പുതുച്ചേരി നാണയങ്ങളും ശേഖരത്തിലുണ്ട്.

പുരാവസ്തു വകുപ്പ് ഇവയുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിപ്പായില്‍ ചെങ്ങളായി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മഴക്കുഴി നിര്‍മ്മാണത്തിനിടെ നിധി ശേഖരം ലഭിച്ചത്. സ്വര്‍ണ നാണയങ്ങളും ആഭരണവും ഉള്‍പ്പെടെയാണ് കുഴിയെടുക്കുമ്പോള്‍ തൊഴിലാളികള്‍ കണ്ടെത്തിയത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ