വനിതാ മജിസ്ട്രേറ്റിനെ വീഡിയോയിലൂടെ അധിക്ഷേപിച്ചു; പരാതിയുമായി അമ്മ കോടതിയില്‍; അഡ്വ. എ ജയശങ്കറിനെതിരെയും യുട്യൂബ് ചാനല്‍ ഉടമക്കെതിരെയും കേസ്

വനിതാ മജിസ്‌ട്രേറ്റിനെ വീഡിയോയിലൂടെ അധിക്ഷേപിച്ചുവെന്ന പരാതില്‍ അഡ്വ. എ ജയശങ്കറിനെതിരെ കോടതി കേസെടുത്തു. വനിതാ മജിസ്‌ട്രേറ്റിന്റെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

2021 മെയ് 13ന് പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോയുടെ പേരിലാണ് കേസ്. 2021ലെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാ ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1) മജിസ്‌ട്രേറ്റായ ടിയാര മേരിക്ക് എതിരെ എബിസി മലയാളം യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് മാതാവിന്റെ പരാതിയില്‍ പറയുന്നത്. ടിയാരയുടെ അമ്മ അഡ്വ. കെ സി ശോഭയാണ് കോടതിയില്‍ പരാതി നല്‍കിയത്.

വീഡിയോ പരിശോധിച്ച കോടതി എബിസി മലയാളം ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ക്കും അഡ്വ. എ ജയശങ്കറിനുമെതിരെ മാനനഷ്ടക്കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (1) കോടതിയാണ് കേസെടെുക്കാന്‍ ഉത്തരവിട്ടത്. അടുത്തമാസം എട്ടിന് എബിസി മലയാളം ഓണ്‍ലൈന്‍ ചാനല്‍ എഡിറ്ററും ജയശങ്കറും നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി