വെളുപ്പിച്ച യൂട്യൂബേഴ്‌സിനും പണി വീഴും; തട്ടിപ്പിനിരയായത് പ്രമുഖരടക്കം, പുരാവസ്തുവകുപ്പ് പരിശോധന നടത്തും

മോശയുടെ വടി, യേശുവിനെ ഒറ്റിക്കൊടുത്ത മുപ്പത് വെള്ളിക്കാശില്‍ രണ്ടെണ്ണം, രാജസിംഹാസനം, രാജാക്കന്മാരുടെ വാളുകള്‍, അപൂര്‍വ്വ വിശുദ്ധ ഗ്രന്ഥങ്ങള്‍, യേശുവിന്റെ തിരുശേഷിപ്പ് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുരാവസ്തുക്കളുടെ പട്ടിക നിരത്തി തട്ടിപ്പ് നടത്തിയ മോന്‍സണ്‍മാവുങ്കലിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, ഡിഐജി സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മോഹന്‍ലാല്‍, മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്രയും പ്രമുഖ വ്യക്തികളെ കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട് അറസ്റ്റിലായ മോന്‍സന്‍.

കൊച്ചി കലൂരിലെ വൈലോപ്പിള്ളി ലൈനില്‍ സ്ഥിതി ചെയ്യുന്ന അത്യാഢംബര വീട് പുരാവസ്തു മ്യൂസിയമാക്കി, വരുന്നവരെയെല്ലാം പറഞ്ഞ് പറ്റിച്ച് വിദേശത്തു നിന്നും കോടികള്‍ ലഭിക്കാനുണ്ടെന്നും, അത് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് മുടങ്ങിക്കിടക്കുകയാണെന്നും പണം ലഭിക്കാനായി രണ്ടുകോടി രൂപ വേണം എന്നാവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇതിലൂടെ ഏതാണ്ട് പത്തുകോടി രൂപ നഷ്ടപ്പെട്ടവരുടെ പരാതിയിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, ചേര്‍ത്തല സിഐയും ഇയാള്‍ക്ക് വേണ്ടി പലതവണ പരാതിക്കാരെ ഭിഷണിപ്പെടുത്തിയതായും, അന്വേഷണം അട്ടിമറിച്ചതായും തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ആളുകള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുമുണ്ട്. എന്നാല്‍ ഉന്നതരായ പലരും മാനഹാനി ഭയന്ന് പുറത്തു പറയാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രം.

2018ഓടെയാണ് ഇയാള്‍ മാധ്യമങ്ങളിലടക്കം പണം നല്‍കി വാര്‍ത്തകള്‍ ചെയ്തു തുടങ്ങിയത്. ഇതിന് നേതൃത്വം നല്‍കിയത് കൊച്ചിയിലെ ഒരു റിപ്പോര്‍ട്ടറും. നടന്‍ ബാലയുടെ യൂട്യൂബിന് നല്‍കിയ അഭിമുഖത്തില്‍ മൈസൂര്‍ രാജാവ് വിമാനയാത്രയില്‍ പരിചയപ്പെട്ടുവെന്നും, അങ്ങനെയാണ് തന്റെ ഗതി മാറിയതെന്നും പറയുന്നുണ്ട്. മുപ്പതിലധികം വര്‍ഷമായി ലോക ചരിത്രത്തിലെ പ്രധാന കളക്ഷനുകള്‍ താന്‍ ശേഖരിക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.

നിരവധി തവണ മോന്‍സണെതിരെ പരാതി നല്‍കിയിട്ടും കേരളാ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിലെത്തുന്നത്. അറസ്റ്റിന് പിന്നാലെ മോന്‍സനെക്കുറിച്ച് അഭിമുഖം നല്‍കിയ യൂട്യൂബര്‍മാരിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കലൂരിലെ വീട്ടിലുള്ളതില്‍ പലതും വ്യാജമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജമായ കാര്യങ്ങളെ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ യൂട്യൂബര്‍മാര്‍ പ്രചരിപ്പിച്ചത് തട്ടിപ്പിന്റെ തുടക്കമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. പുരാവസ്തുവകുപ്പ് കലൂരിലെ മോന്‍സന്റെ വീട്ടിലെത്തി പരിശോധനകള്‍ നടത്താനും നീക്കമുണ്ട്. ഇവിടെയുള്ള വസ്തുക്കളുടെ ആധികാരികതയും, കാലപ്പഴക്കവും നിശ്ചയിച്ച് വിശദമായ റിപ്പോര്‍ട്ടാകും കോടതിക്ക് നല്‍കുക.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്