തൃശൂരിൽ വൻ ലഹരിവേട്ട; 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

തൃശൂര്‍ ചാലക്കുടിയില്‍ 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ അനൂപ്, നിഷാന്‍, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് പിടിയിലായത്. ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ഒരു കിലോ വീതമുള്ള 11 പാക്കറ്റുകളിലാക്കിയ ലഹരി വസ്തുക്കള്‍ ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് കടത്തുകയായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മൂവര്‍ സംഘം പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.

ഹാഷിഷ് ഓയില്‍ മൂന്നര ലക്ഷം രൂപയക്ക് ആന്ധ്രയില്‍ നിന്ന് വാങ്ങിയതാണ് എന്നാണ് പ്രതികളുടെ മൊഴി. ഇതിനായി പണം മുടക്കിയത് കൊച്ചി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. ഒരു ഗ്രാമിന് 350 രൂപ നിരക്കിലാണ് വിപണിയില്‍ ഹാഷിഷ് ഓയിലിന്റെ വില്‍പ്പന നടത്തുന്നത്.ആന്ധ്രയില്‍ മുപ്പത്തിയെട്ടു ലക്ഷം രൂപ വിലയുള്ള ഇതിന് കേരളത്തില്‍ കോടികള്‍ വിലമതിപ്പുണ്ട്.

അറസ്റ്റിലായ പ്രതികള്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഒരുമാസമായി പൊലീസിന്റെ നിരീക്ഷണത്തില്‍ ഉള്ളവരാണ്. ഇവരുടെ ഫോണുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ