ആത്മകഥ വിവാദം: ഇപിയെ വിശ്വസിക്കുന്നുവെന്ന് എം വി ഗോവിന്ദൻ; വാർത്ത മാധ്യമങ്ങൾ ചമച്ചത്

ആത്മകഥ വിവാദത്തിൽ ഇപി പറയുന്നത് വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ പി ജയരാജന്റെ ആത്മകഥ വിവാദം മാധ്യമങ്ങൾ ചമച്ചതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇപിയെ വിശ്വസിക്കുന്നുവെന്നും ഇ പി പറഞ്ഞതെല്ലാം കേട്ടല്ലോ എന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം ഇ പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതിനിടെ ആത്മകഥ വാർത്ത തെറ്റെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇപി ജയരാജൻ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു. അതേസമയം ഇപിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. ഇ പി ജയരാജന്റെ അഭിപ്രായത്തെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇപി ജയരാജൻ്റെ വെളിപ്പെടുത്തലുകൾ. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ഇ പി പറഞ്ഞുവെക്കുന്നു. പിണറായി വിജയൻ്റെ കുടുംബാധിപത്യമാണ് പാർട്ടിയിലെന്നും മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

Latest Stories

'അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒറ്റയ്ക്ക് പോകുമെന്ന് കരുതുന്നില്ല, പിടിക്കപ്പെട്ടപ്പോൾ നേതൃത്വം തള്ളി പറഞ്ഞു'; എളമരം കരീം

IPL 2025: ഈ നൂറ്റാണ്ടിലെ എറ്റവും മികച്ച ഷോട്ട്, ബുംറയുടെ യോര്‍ക്കര്‍ ബൗണ്ടറിയാക്കി മാറ്റിയ ശ്രേയസിനെ പുകഴ്ത്തി എബിഡി, വീഡിയോ

'പി വി അൻവർ അടഞ്ഞ അധ്യായം, യുഡിഎഫുമായി സഹകരിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു'; അടൂർ പ്രകാശ്

ഒടിടിയിൽ എത്തിയതിനു ശേഷവും ഹൗസ്ഫുൾ ഷോ; തിയേറ്റർ വിടാതെ 'തുടരും'

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

പശുക്കള്‍ക്ക് ആംബുലന്‍സുകള്‍; മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍; ഇന്‍ഷുറന്‍സ് പദ്ധതി; ഗോക്കളുടെ ചികിത്സയ്ക്കായി ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്; മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രി ജെ ചിഞ്ചുറാണി

IPL 2025: യോര്‍ക്കര്‍ കിങ്ങാണെന്ന പരിഗണനയെങ്കിലും തന്നൂടേ, ബുംറയെ നിലത്തുനിര്‍ത്താതെ ജോഷ് ഇംഗ്ലിസ്, ഒരോവറില്‍ നേടിയത്

'മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകും, ഇരു മുന്നണികളെയും പരാജയപ്പെടുത്തും'; പി വി അൻവർ

നിലമ്പൂരങ്കം; എം സ്വരാജും പിവി അൻവറും മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

എനിക്ക് കഴിവുണ്ടോ? തിരിച്ചു പോകണോ? വീട്ടിലേക്ക് മടങ്ങുന്നത് അപമാനമായി തോന്നി, ഉറക്കെ കരയുമായിരുന്നു: നടി നിമ്രത് കൗര്‍