എന്‍. ടി സാജന്റെ നിയമനം; സ്‌റ്റേ താത്കാലികം, തീരുമാനം സര്‍ക്കാരിനെ അറിയിക്കാതെ: എ.കെ ശശീന്ദ്രന്‍

മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ എന്‍.ടി.സാജന്റെ നിയമനം വനം വകുപ്പ് അറിഞ്ഞുതന്നെയാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. നിയമനം തടഞ്ഞ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നടപടി താത്ക്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിനെ അറിയിക്കാതെയാണ് ട്രിബ്യൂണല്‍ തീരുമാനമെടുത്തത്. സംഭവത്തില്‍ വനംവകുപ്പ് മേധാവി ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചതായി അറിയില്ല. ഈ മാസം 7 ന് സര്‍ക്കാരിന്റെ അഭിപ്രായം പൊതുഭരണവകുപ്പ് ട്രിബ്യൂണലില്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ദക്ഷിണ മേഖലയിലെ വനം സര്‍ക്കിള്‍ മേധാവിയായാണ് എന്‍ ടി സാജനെ നിയമിച്ചത്. എന്നാല്‍ നിയമനം ചട്ട വിരുദ്ധമാണെന്ന് മുന്‍ ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നടപടി.

വിഷയത്തില്‍ വനം വകുപ്പിന്റെ അന്വേഷണം അവസാനിച്ചു. ആറ് മാസം മുമ്പ് അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചു. ക്രൈം ബ്രാഞ്ചിന്റേതാണ് അന്തിമ റിപ്പോര്‍ട്ടെന്നും ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലല്ലോ എന്നും മന്ത്രി ചോദിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി