കൊച്ചിയില്‍ എ.എസ്‌.ഐയെ കുത്തിയ പ്രതി, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി

കൊച്ചിയില്‍ എ.എസ്.ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ബിച്ചു എന്ന വിഷ്ണു അരവിന്ദാണ് എഎസ്‌ഐയെ കുത്തിയത്. പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ എത്തിച്ച് നല്‍കിയതും പണം ആവശ്യപ്പെട്ടുള്ള സുനിയുടെ കത്ത്് ദിലീപിന്റെ മാനേജര്‍ക്ക് എത്തിച്ച് നല്‍കിയതും വിഷ്ണു ആയിരുന്നു.

ബൈക്ക് മോഷണക്കേസില്‍ പിടികൂടിയപ്പോള്‍ ആണ് വിഷ്ണു പൊലീസിനെ കുത്തിയത്. ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപത്ത് വെച്ചാണ് വിഷ്ണു എഎസ്‌ഐ ഗിരീഷ് കുമാറിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ബലപ്രയോഗത്തിലൂടെയാണ് വിഷ്മുവിനെ പൊലീസ് പിടിച്ചത്. പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി ഓടിയ വിഷ്ണുവിനെ പിന്തുടര്‍ന്ന് പിടിക്കുന്നതിന് ഇടയിലാണ് എഎസ്‌ഐക്ക് പരിക്കേറ്റത്. കൈത്തണ്ടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്‌ഐ ആശുപത്രി വിട്ടു. വിഷ്ണുവിന് എതിരെ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. ഇപ്പോള്‍ ഇയാള്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ