അനീറ വീണ്ടും സ്‌കൂളിലേക്ക്; ദയാവധത്തിനായി അപേക്ഷ നല്‍കാന്‍ എത്തിയ അധ്യാപികയ്ക്ക് വീണ്ടും നിയമനം

ട്രാന്‍സ് ജെന്‍ഡര്‍ വനിതയായി ജീവിക്കാനാകില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കിയ അധ്യാപികയ്ക്ക് വീണ്ടും നിയമനം. പാലക്കാട് ഒറ്റപ്പാലം സ്വദേശിനി അനീറ കബീറാണ് അധ്യാപികയയായി ജോലിയില്‍ വീണ്ടും പ്രവേശിക്കുന്നത്. നവംബര്‍ ഒന്നിന് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച അനീറ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള അപമാനത്തെ തുടര്‍ന്നാണ് ഒന്നര മാസത്തിന് ശേഷം ജോലി അവസാനിപ്പിക്കേണ്ടി വന്നത്.

സോഷ്യോളജി ജൂനിയര്‍ തസ്തികയില്‍ താത്കാലിക അധ്യാപികയായി ചെര്‍പ്പുളശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരികെ ജോലിക്കു ചേരണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചത്. ട്രാന്‍സ് വിഭാഗക്കാര്‍ക്ക് സംവരണം നല്‍കണമെന്ന സുപ്രീംകോടതി വിധി പാലിക്കുന്നില്ലെന്നാണ് അനീറയുടെ പരാതി. പതിനാല് സ്‌കൂളുകളില്‍ കൂടിക്കാഴ്ചയ്ക്ക് ചെന്നെങ്കിലും പലരും ജോലി നിഷേധിക്കുകയാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

ടാന്‍സ് വനിതയായി ജീവിക്കാനാകില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ തേടി ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചതോടെയാണ് അനീറയുടെ കഥ പുറത്തറിഞ്ഞത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറോട് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അനീറ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി