നികുതി വെട്ടിപ്പ് ആരോപണം; ഐഎംഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

നികുതി വെട്ടിച്ചെന്നാരോപിച്ച് ഐഎംഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. കേന്ദ്ര ജിഎസ്‌ടി ഇന്റലിജന്റ്സിന്റേതാണ് നടപടി. ഐഎംഎയുടെ കേരള ഘടകത്തിനാണ് കേന്ദ്ര ജിഎസ്‌ടി ഇന്റലിജന്റ്സ് നോട്ടീസ് അയച്ചിരിക്കുന്നത്. 2017 മുതൽ 2023 വരെയുള്ള വരുമാനം മറച്ചുവച്ചുവെന്നാണ് ആരോപണം.

ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന പേര് നിലനിർത്താൻ ഷെൽ കമ്പനികൾ രൂപീകരിച്ചുവെന്നും കമ്പനികളുടെ മറവിൽ വിവിധ പരിപാടികൾ നടത്തി വരുമാനം നേടിയതായും നോട്ടീസില്‍ പറയുന്നു. 2017 മുതൽ 2023 വരെ 251.79 കോടിയുടെ വരുമാനം കണക്കിൽ നിന്ന് മറച്ചുവച്ചുവെന്നും നോട്ടീസില്‍ പറയുന്നു.

അംഗങ്ങളായ ഡോക്ടർമാർക്കും കുടുംബങ്ങൾക്കുമുള്ള സേവനങ്ങൾ മാത്രമല്ല ഐഎംഎ ചെയ്യുന്നത്. ഇൻഷുറൻസ്, പാർപ്പിട സാമൂച്ചയ നിർമാണം, ബയോമെഡിക്കൽ മാലിന്യ സംസ്കരണം തുടങ്ങിയ പരിപാപാടികളിലൂടെ ഐഎംഎ പണം സമ്പാദിക്കുന്നുവെന്നും ജിഎസ്ടി ഇന്‍റലിജൻസ് നോട്ടീസില്‍ പറയുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ