തോമസ് കെ തോമസിനെ അധ്യക്ഷനായി നിര്‍ദ്ദേശിച്ച് എകെ ശശീന്ദ്രന്‍; ആവശ്യപ്പെട്ടാല്‍ ചുമതല ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ്

പിസി ചാക്കോയുടെ രാജിയ്ക്ക് പിന്നാലെ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ തോമസ് എംഎല്‍എയുടെ പേര് നിര്‍ദ്ദേശിച്ച് മന്ത്രി എകെ ശശീന്ദ്രന്‍. ഇതുസംബന്ധിച്ച് എകെ ശശീന്ദ്രന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ഇ-മെയില്‍ അയച്ചു. ആവശ്യപ്പെട്ടാല്‍ ചുമതല ഏറ്റെടുക്കാന്‍ തയാറാകുമെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് പിസി ചാക്കോ അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെയാണ് ശശീന്ദ്രന്‍ പവാറിന് ഇ-മെയില്‍ സന്ദേശം അയച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് പിസി ചാക്കോ താല്‍പര്യമുള്ള പേരുകള്‍ നിര്‍ദ്ദേശിക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് തോമസ് കെ തോമസിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മെയില്‍ അയച്ചത്.

സംസ്ഥാന വൈസ് പ്രസിഡന്റും ചാക്കോയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് എന്‍സിപിയില്‍ എത്തിയ പിഎം സുരേഷ് ബാബുവിനെയോ ജനറല്‍ സെക്രട്ടറി കെആര്‍ രാജനെയോ അധ്യക്ഷനാക്കാനും നീക്കമുണ്ട്. പിസി ചാക്കോയാണ് ഈ നീക്കത്തിന് പിന്നില്‍. അധ്യക്ഷ സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കാമെന്ന നിലപാടിലാണ് തോമസ് കെ തോമസ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി