75 കോടിയുടെ കരാര്‍ 232 കോടി ആയി; എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ വന്‍ അഴിമതി; എല്ലാ രേഖകളും കൈയിലുണ്ടെന്ന് രമേശ് ചെന്നിത്തല, ഉടന്‍ പുറത്തുവിടും

സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ സ്ഥാപിച്ച എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഐ പദ്ധതിയുടെ പേരില്‍ റോഡുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന് കെല്‍ട്രോണും സ്വകാര്യ കമ്പനികളും ചേര്‍ന്ന് 75 കോടി രൂപക്ക് കരാര്‍ ഉണ്ടായിരുന്നതായി അദേഹം വ്യക്തമാക്കി. ഇത് 232 കോടി രൂപയായി മാറിയതിന് പിന്നില്‍ വന്‍ കൊള്ള നടന്നിട്ടുണ്ട്. അഴിമതി സംബന്ധിച്ചുള്ള എല്ലാ രേഖകളും കയ്യിലുണ്ട്. പദ്ധതിയുടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്നും ഇല്ലെങ്കില്‍ താന്‍ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇക്കാര്യം വ്യക്തമാക്കുന്ന കെല്‍ട്രോണും സ്വകാര്യ കമ്പനികളും ചേര്‍ന്നുള്ള കരാര്‍ രേഖകകള്‍ അദേഹം പുറത്തുവിട്ടു. കെല്‍ട്രോണിനെ സര്‍ക്കാര്‍ പദ്ധതി ഏല്‍പ്പിച്ചപ്പോള്‍ ബംഗളുരു ആസ്ഥാനമായുള്ള എസ്ആര്‍ഐടിക്ക് അവര്‍ കൈമാറി. ഇക്കാര്യത്തിലെ ടെണ്ടര്‍ നടപടികള്‍ അവ്യക്തമാണ്. 151.22 കോടിക്കായിരുന്നു ഈ കരാര്‍. എസ്ആര്‍ഐടി ഇത് വീണ്ടും രണ്ട് കമ്പനികള്‍ക്ക് വീതിച്ചു കൊടുത്തു. തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റ്‌നിംഗ് ഇന്ത്യ ലിമിറ്റഡ് കോഴിക്കോട്ടെ പ്രിസാദിയോ എന്നീ കമ്പനികളെയാണ് ഏല്‍പ്പിച്ചത്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നും 30 ശതമാനം ലൈറ്റ് മാസ്റ്റര്‍ക്കും 60 ശതമാനം പ്രിസാദിയോയ്ക്കും കൊടുക്കാമെന്നും തീരുമാനമായി. എന്നാല്‍ ലൈറ്റ് മാസ്റ്റര്‍ പദ്ധതിയില്‍ നിന്ന് പിന്മാറി. ഇവരണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപന പ്രകാരം 232 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. 75 കോടിയില്‍ നിന്ന് 232 കോടിയായത് എങ്ങനെയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളെന്ന് ഇതിനെ പറയാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഎന്‍പിആര്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സിസ്റ്റം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ