നടിയെ ആക്രമിച്ച കേസ്: വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നല്‍കിയ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്ര കാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നതില്‍ വിചാരണ കോടതിയില്‍ നിന്ന് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നല്‍കിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നില്‍ എത്തും.

അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ നടപടികള്‍ നീളാതിരിക്കാന്‍ കേസില്‍ ഒരു തവണ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പൊലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.

അതിനിടെ കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞു. ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ ഹാജരായപ്പോഴായിരുന്നു വിശദീകരണം.

Latest Stories

ഒടിടിയിൽ എത്തിയതിനു ശേഷവും ഹൗസ്ഫുൾ ഷോ; തിയേറ്റർ വിടാതെ 'തുടരും'

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

പശുക്കള്‍ക്ക് ആംബുലന്‍സുകള്‍; മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍; ഇന്‍ഷുറന്‍സ് പദ്ധതി; ഗോക്കളുടെ ചികിത്സയ്ക്കായി ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്; മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രി ജെ ചിഞ്ചുറാണി

IPL 2025: യോര്‍ക്കര്‍ കിങ്ങാണെന്ന പരിഗണനയെങ്കിലും തന്നൂടേ, ബുംറയെ നിലത്തുനിര്‍ത്താതെ ജോഷ് ഇംഗ്ലിസ്, ഒരോവറില്‍ നേടിയത്

'മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകും, ഇരു മുന്നണികളെയും പരാജയപ്പെടുത്തും'; പി വി അൻവർ

നിലമ്പൂരങ്കം; എം സ്വരാജും പിവി അൻവറും മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

എനിക്ക് കഴിവുണ്ടോ? തിരിച്ചു പോകണോ? വീട്ടിലേക്ക് മടങ്ങുന്നത് അപമാനമായി തോന്നി, ഉറക്കെ കരയുമായിരുന്നു: നടി നിമ്രത് കൗര്‍

കമല്‍ ഹാസന്റെ വിവാദ പ്രസ്താവനയ്ക്ക് കൈയ്യടിച്ചിട്ടില്ല.. കന്നഡയ്ക്കായി ജീവന്‍ വരെ നല്‍കാന്‍ ഞാന്‍ തയാറാണ്: ശിവ രാജ്കുമാര്‍

രാജ്യത്ത് 3758 കോവിഡ് കേസുകൾ, 1400 കേസുകൾ കേരളത്തിൽ; മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്ര നിർദേശം

കര്‍ണാടകയുമായി അടുത്തബന്ധം സൂക്ഷിക്കുന്നയാള്‍, രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മോചിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു..; കമലിന് പിന്തുണയുമായി താരസംഘടന