'സെക്രട്ടേറിയറ്റ് കത്തിയമരാന്‍ ഒരു ബീഡിക്കുറ്റി ധാരാളം; വേനല്‍ക്കാലമാണ്, എല്ലാവരും കരുതിയിരിക്കണം'; മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപത്തെ തീപിടുത്തത്തില്‍ അഡ്വ. എ. ജയശങ്കര്‍

സെക്രട്ടേറിയറ്റില്‍ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമുണ്ടായ തീപിടുത്തത്തെ വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍. വേനല്‍ക്കാലമാണ്, എല്ലാവരും കരുതിയിരിക്കണം. കനല്‍ ഒരു തരി മതി വലിയൊരു കാട്ടുതീയായി ആളിപ്പടരാന്‍. സെക്രട്ടേറിയറ്റ് കത്തിയമരാന്‍ ഒരു ബീഡിക്കുറ്റി ധാരാളം. ഭയം വേണ്ടാ, ജാഗ്രത മതിയെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തില്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. മിനിറ്റുകള്‍ക്കകം അഗ്നിശമന സേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തി തീ അണച്ചു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നോ ഫയലുകള്‍ കത്തിനശിച്ചതായോ വ്യക്തത ലഭിച്ചിട്ടില്ല. ജില്ല കലക്ടര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്