കണ്ടെത്തിയത് 4,000 കിലോഗ്രാം വളര്‍ച്ചയെത്താത്ത കിളിമീന്‍; സര്‍ക്കാര്‍ പിഴ ഈടാക്കിയത് നാല് ലക്ഷം

നിയമം ലംഘിച്ച് 4,000 കിലോഗ്രാം കിളിമീന്‍ പിടികൂടിയ മത്സ്യബന്ധന ബോട്ട് പിടികൂടി. പള്ളിപ്പുറം പനക്കല്‍ വീട്ടില്‍ ഔസോയുടെ ഉടമസ്ഥതയിലുള്ള വ്യാകുലമാത എന്ന ബോട്ട് ആണ് ഫിഷറീസ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരുടെ സംയുക്ത സംഘം പിടികൂടിയത്. പിടിച്ചെടുത്ത മത്സ്യം കടലില്‍ ഒഴുക്കി.

സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു മത്സ്യബന്ധനമെന്ന് കോസ്റ്റല്‍ പൊലീസ് പറയുന്നു. നിയമവിരുദ്ധമായ ലൈറ്റുകള്‍ ഉപയോഗിച്ച് ചെറുമത്സ്യങ്ങളെയാണ് പിടിച്ചത്. 12 സെന്റിമീറ്ററില്‍ താഴെ നീളമുള്ള 4000 കിലോഗ്രാം കിളിമീനാണ് ബോട്ടില്‍ നിന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ രണ്ടര ലക്ഷം രൂപ ബോട്ടിന് പിഴ ഈടാക്കി. ഇതിനുപുറമേ വലിയ മത്സ്യം ലേലം ചെയ്ത വകയില്‍ 1,51,000 രൂപയും ഉള്‍പ്പെടെ 4,01,000 രൂപ സര്‍ക്കാര്‍ ഈടാക്കി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം 58 ഇനങ്ങളിലുള്ള മത്സ്യങ്ങള്‍ നിയമാനുസൃതമായ വലിപ്പം എത്തുന്നതിന് മുന്‍പ് പിടിക്കാന്‍ പാടില്ല.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ