'എം.എം മണിക്ക് എതിരായ പ്രചാരണം നിര്‍ത്തണം', എസ്. രാജേന്ദ്രന് എതിരെ സി.പി.എം ഏരിയ സെക്രട്ടറി

പാര്‍ട്ടി നേതൃത്വത്തിനെതിരെയും നേതാക്കള്‍ക്കെതിരെയും മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍. മുന്‍ മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം. മണിക്കെതിരെ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണം എന്ന് സി.പി.എം മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ.വിജയന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് വാങ്ങിയെന്ന് രാജേന്ദ്രന്റെ ആരോപണവും കെ.കെ.വിജയന്‍ തള്ളി.

രാജേന്ദ്രന്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ നുണയാണ്. അച്ചടക്ക ലംഘനത്തിന് നടപടി നേരിട്ട രാജേന്ദ്രന്‍ പാര്‍ട്ടിയേയും നേതാക്കളേയും പരസ്യമായി അപമാനിക്കുന്നത് അവസാനിപ്പിക്കണം. അദ്ദേഹം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോഴും എം.എല്‍.എ ആയിരുന്നപ്പോഴും ഉള്ള പ്രവര്‍ത്തനങ്ങളില്‍ തന്നെ നിരവധി ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പരസ്യമായി ഉന്നയിച്ച് തങ്ങള്‍ അപമാനിച്ചിട്ടില്ലെന്ന് കെ.കെ.വിജയന്‍ പറഞ്ഞു.

രാജേന്ദ്രന്‍ മൂന്ന് തവണ ജയിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അദ്ധ്വാനം കൊണ്ടാണ്. പാര്‍ട്ടിയോട് അതിന്റെ നന്ദി പോലും കാണിച്ചിട്ടില്ല. പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ ഉന്നയിക്കാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത് നല്ലതല്ലെന്നും, രാജേന്ദ്രനെ കുറിച്ച് പറയാനുള്ളത് പരസ്യമായി പറയാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും, അത് രാജേന്ദ്രന് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

തിരഞ്ഞെടുപ്പ് വീഴ്ചയെ തുടര്‍ന്ന് എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. പാര്‍ട്ടി ജാതി പറഞ്ഞാണ് വോട്ട് പിടിച്ചതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്നും, രാജേന്ദ്രന്‍ എം.എല്‍.എ ആയത് സംവരണത്തിന്റെ ആനുകൂല്യത്തിലാണെന്നും എം.എം.മണി പ്രതികരിച്ചിരുന്നു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ