'ഒരു സ്‌കൂളില്‍ നിന്നും യാതൊരുവിധ സാമ്പത്തികവും സ്വീകരിച്ചിട്ടില്ല'; ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തില്‍ വിശദീകരണവുമായി പി പി ചിത്തരഞ്ജന്‍ എംഎല്‍എ. ‘സഹപാഠിക്ക് ഒരു വീട്’ എന്ന പദ്ധതിയുടെ ഭാഗമായി പാട്ടുകളം എല്‍.പി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ വീട് പുതുക്കി പണിയുന്നതിന് വേണ്ടി ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളോട് 10 രൂപ സഹായമായി അഭ്യര്‍ത്ഥിക്കുവാനും അധ്യാപകരുടെയും സുമനസ്സുകളായ മറ്റുള്ളവരുടെയും സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ ഇതേ കുറിച്ച് കാട്ടൂര്‍ സ്‌കൂളിലെ ഹെഡ് മിസ്ട്രസിന്റെ കത്തിലെ വ്യക്തതയില്ലായ്മ തെറ്റിദ്ധാരണകള്‍ക്ക് കാരണമായി. ഒരു സ്‌കൂളില്‍ നിന്നും യാതൊരുവിധ സാമ്പത്തികവും താനോ തന്റെ ഓഫീസോ സ്വീകരിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും വേണ്ടി ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ രണ്ടു ദിവസമായി കാട്ടൂര്‍ ഹോളി ഫാമിലി സ്‌കൂളിലെ ഹെഡ് മിസ്ട്രസ് തയ്യാറാക്കിയ ഒരു കത്തുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായ പ്രകടനങ്ങളും ദുഷ്പ്രചാരവേലയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നുവരുകയാണ്. വസ്തുത എന്താണ് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ആലപ്പുഴ മണ്ഡലത്തില്‍ എംഎല്‍എ എന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടാതെ ജനകീയ പങ്കാളിത്തത്തോടെ നിരവധി കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. സാമ്പത്തികമായ ഏറെ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സഹായം, ചികിത്സാ സഹായം, ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിക്കുന്ന കുട്ടികളെ ആദരിക്കുന്ന ചടങ്ങുകള്‍, ഇതോടൊപ്പമാണ് ഇത്തവണ ‘സഹപാഠിക്ക് ഒരു വീട്’ എന്ന പദ്ധതി കൂടി നടപ്പിലാക്കുവാന്‍ നിശ്ചയിച്ചത്.

ഇതിന് പ്രേരിപ്പിക്കപ്പെട്ടത് പാട്ടുകളം എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജെസ്വിന്റെ ദയനീയാവസ്ഥയായണ്. ഈ കുട്ടിയുടെ പിതാവ് റോയ് ഒരു മത്സ്യത്തൊഴിലാളിയാണ്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ജോലിക്ക് പോകുവാന്‍ കഴിയുന്നില്ല. ഇവര്‍ താമസിക്കുന്ന വീട് വളരെ ജീര്‍ണ്ണാവസ്ഥയിലാണ്. തീരദേശ നിയന്ത്രണ നിയമ പ്രകാരം ലൈഫ് പദ്ധതിയിലും വീട് ഇവര്‍ക്ക് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള വീട് പുതുക്കി പണിയുന്നതിന് ആവശ്യമായ തുക കണ്ടെത്തുവാന്‍ തീരുമാനിക്കുന്നത്.

ഇതിനായി ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളോട് 10 രൂപ സഹായമായി അഭ്യര്‍ത്ഥിക്കുവാനും അധ്യാപകരുടെയും സുമനസ്സുകളായ മറ്റുള്ളവരുടെയും സഹായവും ഇതിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന തുക പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്‌കൂള്‍ പി.ടി.എ പ്രസിഡന്റിന്റെയും പേരില്‍ ജോയിന്റ് അകൗണ്ട് ആയി ബാങ്കില്‍ നിക്ഷേപിച്ച് കൊണ്ട് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യംവെച്ചിട്ടുള്ളത്.

നിര്‍ഭാഗ്യമെന്ന് പറയട്ടെ, കാട്ടൂര്‍ സ്‌കൂളിലെ ഹെഡ് മിസ്ട്രസിന്റെ കത്തില്‍ എന്ത് ആവശ്യത്തിനാണെന്നതിനെ സംബന്ധിച്ച് ഒന്നും പ്രതിപാദിച്ചിട്ടില്ല. എന്നുമാത്രമല്ല എംഎല്‍എ ഓഫീസില്‍ തുക എത്തിക്കണമെന്നും പറഞ്ഞിരിക്കുന്നു. ഇത് തികച്ചും തെറ്റാണ്. ഒരു സ്‌കൂളില്‍ നിന്നും യാതൊരുവിധ സാമ്പത്തികവും ഞാനോ എന്റെ ഓഫീസോ സ്വീകരിച്ചിട്ടുമില്ല. വസ്തുത ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും വേണ്ടി ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിസ്സഹായരായ ഒരു കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി നടക്കുന്ന ഈ പ്രവര്‍ത്തനത്തെ അവഹേളിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ജീവിത ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ സഹായിക്കുന്നതിന് വേണ്ടിയും കക്ഷി രാഷ്ട്രീയത്തിന് അധീതമായി പ്രവര്‍ത്തിക്കാനാണ് ഈ കാലമത്രയും ഞാന്‍ പരിശ്രമിച്ചിട്ടുള്ളത്. അത് ഇനിയും തുടരും.. കുപ്രചരണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും യാഥാര്‍ഥ്യം മനസ്സിലാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി