'ടി.പി വീണു പോയിടത്തു നിന്നും'; കെ.കെ രമ എംഎൽഎയുടെ ഔദ്യോ​ഗിക വാഹനത്തിനും ടിപിയുടെ ബൈക്കിന്റെ നമ്പർ

കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടിപി ചന്ദ്രശേഖരൻറെ ഓർമ്മകൾ ചേർത്ത് പിടിച്ച് കെ.കെ രമ എം.എൽ.എ പ്രവർത്തന മണ്ഡലത്തിൽ സജീവമാകുന്നു.

ടി.പി ചന്ദ്രശേഖരൻ ഉപയോ​ഗിച്ചിരുന്ന മൊബൈൽ നമ്പർ എം.എൽ.എയുടെ ഔദ്യോ​ഗിക നമ്പറായി സ്വീകരിച്ചതിന് പിന്നാലെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ രമ ഔദ്യോ​ഗികവാഹനത്തിന് ടി.പിയുടെ ബൈക്കിന്റെ നമ്പറും സ്വീകരിച്ചു.

KL 18A 6395 എന്ന ടി.പിയുടെ നീല ഹീറോ ഹോണ്ട ബൈക്കിന്റെ നമ്പർ എം.എൽ.എയുടെ കാറിനും ലഭിച്ചു. KL18 AA 6395 എന്നാണ് എം.എൽ.എയുടെ ഔദ്യോ​ഗിക വാഹനത്തിന്റെ നമ്പർ.

വാഹനത്തിന്റെ നമ്പർ അനുവദിച്ച് കിട്ടാനായി ഒരുമാസം മുൻപ് തന്നെ മോട്ടർ വാഹന വകുപ്പിൽ അപേക്ഷ നൽകിയിരുന്നെന്നും ഇന്നലെയാണ് നമ്പർ അനുവദിച്ച് കിട്ടിയതെന്നും മനോരമ റിപ്പോർട്ട് ചെയ്തു.

നേരത്തേ ടിപി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ പുനഃസ്ഥാപിച്ചിരുന്നു. ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പർ തന്നെയാണ് കെ കെ രമയുടെ ഔദ്യോഗിക നമ്പർ.

ടി.പി വീണു പോയിടത്തു നിന്ന്, മുന്നോട്ട്പോവുകയാണ് നമ്മൾ എന്നാണ് മൊബൈൽ നമ്പർ സ്വീകരിച്ച് കൊണ്ട് രമ പറഞ്ഞത്. 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന, ടി.പി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക് പരസ്പരം കേൾക്കാമെന്ന് കെ.കെ രമ ഫേസ്ബുക്കിൽ കുറിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ