അടച്ചുപൂട്ടിയിട്ട് പത്ത് വര്‍ഷം, കെട്ടിക്കിടക്കുന്നത് 30,000 ടണ്‍ മാലിന്യം; ആശങ്കയില്‍ വടവാതൂര്‍

കോട്ടയം വടവാതൂരിലെ ഡംബിങ് യാര്‍ഡില്‍ എപ്പോള്‍ വേണമെങ്കിലും തീ പടര്‍ന്നേക്കാമെന്ന ആശങ്കയില്‍ പരിസരവാസികള്‍. ഡംബിങ് യാര്‍ഡ് അടച്ചു പൂട്ടിയിട്ട് പത്ത് വര്‍ഷം പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്തിട്ടില്ല.

30,000 ടണ്‍ മാലിന്യമാണ് വടവാതൂരില്‍ കെട്ടിക്കിടക്കുന്നത്. അതില്‍ 8000 ക്യുബിക് മീറ്റര്‍ മാലിന്യം നീക്കം ചെയ്യാന്‍ മാത്രമാണ് നഗരസഭ കരാര്‍ നല്‍കിയിട്ടുള്ളു. ചൂട് കൂടിയാല്‍ മാലിന്യത്തില്‍ തീ പടരുമോ എന്നാണ് ആശങ്ക.

മഴ പെയ്താല്‍ മാലിന്യം കലങ്ങിയ കറുത്ത ജലം വടവാതൂരില്‍ ഒഴുകും. വേര്‍തിരിക്കലും സംസ്‌കരണവും പരാജയപ്പെട്ടതോടെയാണ് ഈ മാലിന്യ പ്ലാന്റ് ഡംബിങ് യാര്‍ഡായത്. ജനങ്ങളുടെ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ 2013 ഡിസംബര്‍ 31ന് ആയിരുന്നു മാലിന്യ പ്ലാന്റ് അടച്ചത്.

അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി പിഴ ചുമത്തിയിരുന്നു. 12 ദിവസത്തോളം നീണ്ട പരിശ്രമത്തിന് ഒടുവിലായിരുന്നു ബ്രഹ്‌മപുരത്തെ തീയും പുകയും അണയ്ക്കാന്‍ സാധിച്ചത്.

Latest Stories

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ