സ്ത്രീപീഡന പരാതികളുടെ കണക്കുകൾ പുറത്തുവിട്ട് ദുബായ് പൊലീസ്; കുറ്റവാളികളിൽ ഭൂരിഭാഗവും ഭർത്താക്കന്മാർ

സ്ത്രീകളോടുളള അതിക്രമം അത് ഏത് രാജ്യത്തായാലും കഠിനമായ ശിക്ഷ ലഭിക്കാവുന്ന കൃത്യമാണ്. കർശനമായ നിയമ സംവിധാനങ്ങളും കടുത്ത ശിക്ഷാവിധിയും നിലവിലുള്ള ഗൾഫ് രാജ്യങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ ഒരു വർഷം ലഭിച്ച സ്ത്രീപീഡന പരാതികളുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ദുബായ് പൊലീസ്.

കഴിഞ്ഞ വർഷം ലഭിച്ച 93 പരാതികളിൽ 60 സ്ത്രീകൾക്കു പൊലീസ് സംരക്ഷണം നൽകി. ഭർത്താക്കന്മാർ പീഡിപ്പിക്കുന്നുവെന്നു കാണിച്ചാണ് ഈ പരാതികൾ ലഭിച്ചത്. ഇതിൽ 34 എണ്ണത്തിൽ ഭർത്താക്കന്മാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 6 പരാതികളിൽ പിതാവും 3 എണ്ണത്തിൽ സഹോദരന്മാരും 2 പരാതികളിൽ മാതാവുമാണു പ്രതിസ്ഥാനത്ത്. ദുബായ് പൊലീസ് മനുഷ്യാവകാശ വകുപ്പ് തലവൻ മേജർ ഡോ.മുഹമ്മദ് അൽമുർ ആണ് ഇക്കാര്യം അറിയിച്ചത്.

സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാൻ മാത്രം ദുബായ് പൊലീസിൽ പ്രത്യേക വിഭാഗമുണ്ട്. ഒരു പരിധിവരെയുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് തീർക്കുകയാണ് ചെയ്യുക.എന്നാൽ കയ്യേറ്റം, ദേഹോപദ്രവം, നിയമവിരുദ്ധമായ പെരുമാറ്റങ്ങൾ എന്നിവയിൽ ഉടൻ നടപടിയെടുക്കും.കേസിന് കാരണക്കാരനായ ഭർത്താവിൽ നിന്നു ഭാവിയിൽ ആവർത്തിക്കില്ലെന്ന ഉറപ്പ് രേഖാമൂലം വാങ്ങിക്കും മേജർ മുഹമ്മദ് പറഞ്ഞു.

ഇരയ്ക്ക് ആവശ്യമായ സഹായം പൊലീസ് നൽകും. അനുനയത്തിനു സാദ്ധ്യതകളില്ലാത്ത കടുത്ത കേസുകൾ അന്തിമ തീർപ്പിനായി കോടതിയിലെത്തിക്കും. ദേഹോപദ്രവം ഏൽപിച്ചത് – 27 അസഭ്യം പറഞ്ഞത് 26 മാനസിക പീഡനം – 23 എന്നിങ്ങനെയാണ് ലഭിച്ച പരാതികളുടെ എണ്ണം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ